റോഡ് തകർന്നു: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Tuesday, July 2, 2024 7:25 AM IST
കോഴിക്കോട്: അശാസ്ത്രീയ നിർമാണം നടന്നതായി ആരോപിക്കപ്പെട്ട മാളിക്കടവ്- തണ്ണീർപന്തൽ റോഡിന്‍റെ ശോചനീയാവസ്ഥക്കെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജൂഡീഷൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

മൂന്നു മാസത്തിനിടയിൽ റോഡ് തകർന്നു. കാൽനടയാത്ര പോലും സാധിക്കില്ല. ബാലുശേരി ഭാഗത്തേക്കുള്ള ബസുകളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. കുടിവെള്ള പൈപ്പിന് വേണ്ടിയാണ് റോഡ് ആദ്യം കുഴിച്ചത്. പരാതി ഉയർന്നതിനെ തുടർന്ന് റോഡിൽ അറ്റകുറ്റപണികൾ നടത്തിയെങ്കിലും അടുത്ത മഴയോടെ തകർന്നു.

ദേശീയപാതാ നിർമാണത്തിന്‍റെ ഭാഗമായി വേങ്ങേരി പാലത്തിന്‍റെ നിർമാണം നടക്കുന്നതിനാൽ ബാലുശേരി ഭാഗത്തേക്കുള്ള ബസുകൾ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ രാവിലെ 10.30 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.