ജനവാസ കേന്ദ്രത്തിൽ കാട്ടാന കൃഷിനശിപ്പിച്ചു
Saturday, June 29, 2024 5:26 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് നാലാം വാർഡ് കക്കയത്ത് ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. കർഷകൻ വലിയപറമ്പിൽ ജോസിന്‍റെ കൃഷിയിടത്തിലാണ് കാട്ടാനയിറങ്ങി വാഴ ഉൾപ്പടെയുള്ള കാർഷിക വിളകൾ നശിപ്പിച്ചത്.

വന്യമൃഗശല്യം തടയാൻ വനംവകുപ്പ് സ്ഥാപിച്ച സോളാർ ഫെൻസിംഗ് വകവയ്ക്കാതെയാണ് രാത്രി സമയത്ത് കാട്ടാനകൾ കൃഷിയിടങ്ങളിൽ പ്രവേശിക്കുന്നത്.

വിലങ്ങാട്: വിലങ്ങാട് പന്നിയേരി മലയോരത്ത് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മനോഹരൻ പറക്കാടൻ, വിനോദ് പാലിൽ, ശാന്ത ചടച്ചിയിൽ, ലീല പാലുമ്മേൽ എന്നിവരുടെ ഉടമസ്ഥയിലുള്ള കൃഷിയിടത്തിലെ കാർഷിക വിളകളാണ് വ്യാപകമായി നശിപ്പിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ തമ്പടിച്ചിരിക്കുകയാണ്.

വാഴയും തെങ്ങും, കമുകും റബറും ഉൾപെടെയുള്ള കാർഷികവിളകളാണ് വ്യാപകമായി നശിപ്പിച്ചത്.

കണ്ണവം വനമേഖലയിൽ നിന്നാണ് കാട്ടാനകൾ വൈദ്യുത വേലികൾ തകർത്ത് കൃഷിയിടത്തിൽ പ്രവേശിക്കുന്നത്. ആനകളെ തുരത്താൻ വനം വകുപ്പ് സത്വര നടപടി സ്വീകരിക്കാത്തതിൽ കർഷകർക്ക് പ്രതിഷേധമുണ്ട്. ഉടൻ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.