ഇടിയങ്ങര കുളവും വിനോദസഞ്ചാര കേന്ദ്രമാകും
Tuesday, June 25, 2024 7:10 AM IST
കോഴിക്കോട്: ഇടിയങ്ങര കുളം നവീകരണം എന്ന പ്രദേശവാസികളുടെ ചിരകാല സ്വപ്നത്തിന് സംസ്ഥാന സർക്കാരിന്‍റെ പച്ചക്കൊടി. ഹരിത കേരളം പദ്ധതിയിലുൾപ്പെടുത്തി രണ്ട്‌ കോടി ചെലവിൽ കോഴിക്കോട് ബീച്ചിന് സമീപത്തെ ഇടിയങ്ങര കുളം നവീകരിക്കാൻ ഭരണാനുമതിയായി.നൂറ്റാണ്ട്‌ പഴക്കമുള്ളതും പ്രദേശത്തിന്‍റെ സാംസ്കാരത്തിൽ ഇഴുകിച്ചേർന്നതുമായ ഇടിയങ്ങര കുളം നവീകരണം പൂർത്തിയാകുന്നതോടെ നഗരത്തിലെ ടൂറിസം മേഖലയ്‌ക്ക്‌ മുതൽക്കൂട്ടാവും. മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ്‌ അനുമതി ലഭിച്ചത്‌.

ജനവാസമേഖലയിലുള്ള കുളം വറ്റിച്ച് ചെളി നീക്കിയും ചുറ്റുമതിൽ കെട്ടിയും പടവുകൾ നിർമിച്ചും ജലസ്രോതസ് സംരക്ഷിക്കും. മുതിർന്നവർക്കും കുട്ടികൾക്കും സായാഹ്നം ചെലവഴിക്കാൻ ആവശ്യമായ സൗകര്യത്തോടെയായിരിക്കും നവീകരണം. നിലവിൽ അതിഥിത്തൊഴിലാളികളടക്കം ഒട്ടേറെപ്പേർ കുളിക്കാൻ ഉപയോഗിക്കുന്നുണ്ട്.

കൂടാതെ വേനൽക്കാലത്ത് പരിസരത്തെ കിണറുകളിൽ ജലലഭ്യത ഉറപ്പാക്കാനും കുളം സഹായിക്കുന്നു. കുറ്റിച്ചിറ കുളവും മിശ്‌കാൽ പള്ളിയുമൊക്കെ കാണാനെത്തുന്നവർ ഇവിടെയുമെത്തും. അതുകൊണ്ടുതന്നെ വലിയ ടൂറിസം സാധ്യതയാണ് സര്‍ക്കാര്‍ ഇവിടെ കാണുന്നത്. ഇതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളായിരിക്കും നടത്തുക.