കണ്ടൽക്കാടുകൾ വെട്ടിനശിപ്പിക്കുന്നതിനെതിരേ ജനകീയ പ്രതിഷേധം
Monday, June 24, 2024 5:47 AM IST
കോഴിക്കോട്: ബേപ്പൂരില്‍ കണ്ടൽക്കാടുകൾ വെട്ടിനശിപ്പിക്കുന്നതിനെതിരേ ജനകീയ പ്രതിഷേധം ശക്തമാകുന്നു. ബേപ്പൂർ ബിസി റോഡ് മാവിൻചുവടിൽനിന്ന്‌ ആലിയക്കോട്ട് ക്ഷേത്രത്തിലേക്കുള്ള റോഡിനുസമീപം പുതുക്കുടി ചാലിയാർ തോടിന് ഇരുവശങ്ങളിലുമാണ് കണ്ടലുകൾ വ്യാപകമായി നശിപ്പിക്കുന്നത്.

ജെസിബി ഉപയോഗിച്ച് കണ്ടലുകൾ കടയോടെ പിഴുതെടുത്ത് നശിപ്പിച്ച് മണ്ണിട്ട് നികത്തുകയാണ്. നിയമവിരുദ്ധ കണ്ടൽ നശീകരണവും മണ്ണിട്ടുനികത്തലും ശ്രദ്ധയിൽപ്പെട്ടതോടെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ എത്തി തടഞ്ഞു.

ആടുവളർത്തലിന്‍റെ മറവിലാണ് ചാലിയാറിന്‍റെ വശങ്ങളിലുള്ള കണ്ടൽക്കാടുകൾ സ്ഥലവാസി നശിപ്പിക്കുന്നത്‌. ആട്ടിൻ കൂട് മാറ്റി സ്ഥാപിക്കാനെന്ന പേരിലാണ് ഭൂമി നിരപ്പാക്കലും ഇതോടൊപ്പം കണ്ടൽ നശീകരണവും തുടങ്ങിയത്. കോർപറേഷൻ ലക്ഷങ്ങൾ മുടക്കി ആഴംകൂട്ടിയും പർശ്വഭിത്തി കെട്ടിയും നവീകരിച്ച തോടിന് തോടിന് മുകളിൽ അനുമതിയില്ലാതെ സ്ലാബിട്ടശേഷമാണ് ലോറിയിൽ മണ്ണിറക്കിയതും ജെസിബി കൊണ്ടുവന്നതും.

കഴിഞ്ഞ വർഷവും ഇവിടെ കണ്ടൽക്കാട് നശിപ്പിക്കുന്നത് പ്രദേശവാസികൾ തടഞ്ഞിരുന്നു. ചാലിയാർ തീര മേഖലയിൽ പത്തേക്കറോളമുണ്ടായിരുന്ന കണ്ടൽക്കാടുകൾ ഇപ്പോൾ ഒരേക്കറിൽ ചുരുങ്ങി. കണ്ടൽക്കാട് സംരക്ഷണത്തിനായി നാട്ടുകാരുടെ നേതൃത്വത്തിൽ കണ്ടൽക്കാട് സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭങ്ങൾക്ക്‌ തയാറെടുക്കുകയാണ്.