ഡെങ്കി പനിയ്ക്കൊപ്പം മന്തുരോഗവും; മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പാളുന്നു
Sunday, June 23, 2024 5:30 AM IST
കുറ്റ്യാടി: കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി പരിധിയിൽ വ്യാപകമായി ഡെങ്കി പനി പടരുന്നു. താലൂക്ക് ആശുപത്രിയിലും സ്വകാര്യ ക്ലിനിക്കുകളിലും പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പത്തിലേറേ കേസുകൾ ദിവസവും വിവിധ ആശുപത്രികളിൽ എത്തുന്നുണ്ടന്നാണ് അറിയുന്നത്.

പരിശോധന നടത്താത്ത പനി കേസുകളിൽ പലതും ഡെങ്കിയാകാനും സാധ്യതയുണ്ട്. ഡെങ്കി പിടിച്ച് നിർത്തുന്നതിൽ ആരോഗ്യ വകുപ്പ് പ്രതിസന്ധിയിലാകുമ്പോൾ തളീക്കരയിൽ താമസിക്കുന്ന അന്യ സംസ്ഥാനക്കാരിൽ മന്ത് രോഗം കണ്ടെത്തിയത് ആശങ്ക വർധിപ്പിക്കുകയാണ്. ജാർഖണ്ഡ് സ്വദേശികളായ 19 പേരിലാണ് കഴിഞ്ഞയാഴ്ച മന്ത് രോഗാണുക്കളെ കണ്ടത്തിയത്.

തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ കാഞ്ഞിരോളി പീടീക, സ്പർശം ഓഫീസ്, തളീക്കര മദ്രസ എന്നിവിടങ്ങളിൽ രാത്രികാല പരിശോധന നടത്തി. ജനങ്ങളിൽ നിന്ന് രക്തം ശേഖരിച്ച് പരിശോധനക്ക് അയച്ചിരിക്കയാണ്. മൂന്ന് വയസിന് മുകളിലുള്ള ആളുകളിൽ നിന്നാണ് ക്യാന്പുകളിൽ രക്തം പരിശോധനയ്ക്ക് എടുത്തത്. ഫലം ലഭ്യമായിട്ടില്ല.


കൊതുകുകളെ തുരത്താൻ ഫോഗിംഗ് ഉൾപ്പെടെ നാട്ടിൽ നടത്തുന്നുണ്ട്. ഫോഗിംഗിന് ആവശ്യമായ രാസവസ്തുക്കൾ ആവശ്യത്തിന് ലഭ്യമായില്ലെന്ന് പരാതിയുമുണ്ട്. കൊതുക് നശീകരണത്തിന് വൻ തുക ചെലവഴിച്ചാണ് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. എന്നാൽ അതൊന്നും ഫലം കണ്ടില്ലെന്നാണ് രോഗങ്ങളുടെ വർധന തെളിയിക്കുന്നത്.

അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലം തികച്ചും വൃത്തിഹീനമായ ചുറ്റുപാടുകളാണെന്നാണ് പരിസരവാസികൾ പറയുന്നത്. നിരവധി പരാതികൾ നൽകിയിട്ടും നടപടികൾ ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.