ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റം : അങ്ങാടിപ്പുറത്ത് യുഡിഎഫ് സത്യഗ്രഹ സമരത്തിലേക്ക്
Sunday, September 29, 2024 5:32 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി പൊതുജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാർ നിലപാടിനെതിരേ യുഡിഎഫ് മെന്പര്‍മാര്‍ സത്യഗ്രഹ സമരം ആരംഭിക്കും. നാളെ രാവിലെ 10ന് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ മുഴുവന്‍ അംഗങ്ങളും സത്യഗ്രഹസമരം നടത്തും.

അങ്ങാടിപ്പുറം പഞ്ചായത്തില്‍ 16 സ്ഥിരം ജീവനക്കാരാണുള്ളത്. അസിസ്റ്റന്‍റ് എന്‍ജിനിയര്‍ ഉൾപ്പെടെ മൂന്നു പേര്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ വേറെയുമുണ്ട്. ഇതില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്‍റ് എന്‍ജിനിയര്‍ അടക്കം 17 ജീവനക്കാരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്.

പരാതിയുമായി ഉദ്യോഗസ്ഥ മേധാവികളെ സമീപിച്ചപ്പോള്‍ പകരക്കാരെ ഉടന്‍ നിയമിക്കുമെന്നും അവര്‍ വരുന്ന മുറയ്ക്ക് മാത്രമേ സ്ഥലം മാറ്റപ്പെട്ടവര്‍ റിലീവ് ചെയ്ത് പോവുകയുള്ളൂവെന്നായിരുന്നു പ്രതികരണമെന്ന് യുഡിഎഫ് അംഗങ്ങള്‍ പറയുന്നു. പക്ഷേ പകരക്കാര്‍ ആരും വരാതെ തന്നെ സെക്രട്ടറി അടക്കമുള്ള എല്ലാവരും റിലീവ് ചെയ്തു പോയി.


എന്‍ജിനിയറും സ്ഥലംമാറ്റം ലഭിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടും.ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ വരുമ്പോള്‍ കാര്യങ്ങള്‍ നടക്കാതെ കഷ്ടപ്പെടുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്‍റ് കെ.സഇദ, വൈസ് പ്രസിഡന്‍റ് ഷബീര്‍ കറുമുക്കില്‍, സ്ഥിരസമിതി അധ്യക്ഷന്‍മാരായ സലീന താണിയന്‍, ഫൗസിയ തവളേങ്ങല്‍ എന്നിവര്‍ അറിയിച്ചു.