വീടുകള്‍ കുത്തിത്തുറന്ന് മോഷണം: പ്രതി പിടിയില്‍
Saturday, September 28, 2024 5:40 AM IST
പെരിന്തല്‍മണ്ണ: പൂട്ടിക്കിടക്കുന്ന വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് തടത്തരികത്ത് സജിനാ മന്‍സില്‍ റോയ് എന്ന നസീ(52)മി നെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണക്ക് സമീപം കുന്നപ്പള്ളി, കളത്തിലക്കര, ആശാരിക്കര എന്നിവിടങ്ങളില്‍ ആളില്ലാതെ പൂട്ടിക്കിടുന്ന രണ്ടുവീടുകളുടെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളില്‍ പ്രതിയാണ് ഇയാൾ.

തെളിവെടുപ്പിന് ശേഷം പെരിന്തല്‍മണ്ണ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മേയ് 22 ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

പത്തനംതിട്ട ജില്ലയില്‍ തിരുവല്ലക്ക് സമീപമുള്ള കുട്ടപ്പുഴയിലാണ് ഇപ്പോള്‍ കുടുംബവുമായി താമസിക്കുന്നത്. അവധിദിവസങ്ങളില്‍ ഉച്ചയോടെ തിരുവല്ലയില്‍ നിന്ന് ബസ് മാര്‍ഗം തൃശൂരില്‍ ഇറങ്ങി അവിടെ വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തിയിരുന്നു. മാന്യമായ വേഷം ധരിച്ചാണ് ഇയാള്‍ മോഷണത്തിനിറങ്ങുന്നത്. മോഷ്ടാവാണെന്ന് സംശയിക്കാതിരിക്കാനാണിത്.


റാഡോ വാച്ചും കെട്ടുന്ന ശീലമുണ്ട്. മോഷണ സമയത്ത് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാറില്ല. മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് രാത്രി പത്തിനകം എത്തി സമീപത്തെ ബാറില്‍ നിന്ന് മദ്യപിച്ചശേഷമാണ് ആളില്ലാത്ത വീട് നോക്കി ഇയാള്‍ മോഷണം നടത്തുന്നത്.

പെരിന്തല്‍മണ്ണ സബ് ഇന്‍സ്പെക്ടര്‍ ടി.പി. ഉദയന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് സജീര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.