കനൽച്ചിലന്പ് കനലാട്ടമായി അരങ്ങിൽ
Friday, July 5, 2024 6:34 AM IST
എസ്. മഞ്ജുളാദേവി

തിരുവനന്തപുരം: ജീവിതം കനൽച്ചിലന്പായി ചുറ്റി പെണ്ണുടലിനെയും ഉയിരിനെയും ചുട്ടുപൊള്ളിക്കുന്പോഴും ആ കനൽച്ചെന്പിൽ പാദം മുതൽ ശിരസുവരെ വെന്ത് നീറുന്പോഴും ഒടുങ്ങാതെ ജ്വലിക്കുന്ന ഒരു തിരിയുണ്ട്... സ്ത്രീയുടെ അന്തരാത്മാവിൽ പ്രപഞ്ചത്തിന്‍റെ അനന്തത അടർത്തിയിട്ട അദൃശ്യമായ നക്ഷത്ര പൊട്ടാണത് ! പച്ചയായ ശരീരത്തിന്‍റെ നീറ്റലുകളെ മറികടന്ന്, ഹൃദയത്തിന്‍റെ പൊട്ടിച്ചിതറലുകളെ പെറുക്കി കൂട്ടിവച്ച് പെണ്ണിനെ ജീവിപ്പിക്കുന്ന കാന്തശക്തി.

കവിയും സരസ്വതി സമ്മാൻ ജേതാവുമായ പ്രഭാവർമയുടെ പ്രശസ്ത കാവ്യാഖ്യായിക"കനൽച്ചിലന്പി'ലെ ഈ പെണ്‍ജീവിതം കനലാട്ടം എന്ന ഏകാംഗ നാടകമായി അരങ്ങിൽ എത്തുന്നു. നടനും നാടക സംവിധായകനും സെന്‍റർ ഫോർ പെർഫോമിംഗ് ആർട്സ് മുൻ മേധാവിയുമായ ഡോ. രാജവാര്യർ സംവിധാനം നിർവഹിക്കുന്ന കനലാട്ടം പത്തിനു വൈകുന്നേരം 6.30 ന് തൈക്കാട് സൂര്യ ഗണേശത്തിൽ അരങ്ങേറും.

അർപ്പണ ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന നാടകത്തിൽ പ്രധാന നായികാകഥാപാത്രമായ പാൽക്കാരിയായി എത്തുന്നത് നാടകാഭിനേത്രിയായ ഗിരിജ സുരേന്ദ്രനാണ്. നാടക രൂപാന്തരം രചയിതാവായ ഡോ. ടി. ആരോമലും. 50 മിനിട്ട് ദൈർഘ്യമുള്ള കനലാട്ടത്തിൽ സ്ത്രീ ജീവിതത്തിന്‍റെ കൊടിയ ദുരന്തങ്ങളുടെയും അപമാനങ്ങളുടെയും കനൽച്ചീന്തുകളിലാണ് ഗിരിജ സുരേന്ദ്രൻ നൃത്തം വയ്ക്കുക.

പെണ്‍ മനസിന്‍റെ ഉള്ളാഴങ്ങളിലൂടെ സഞ്ചരിച്ച് ധ്വന്യാത്മകമായൊരു ശൈലിയിൽ പ്രഭാവർമ വരച്ചിട്ട കാവ്യരൂപത്തിലെ നോവലാണ് കനൽച്ചിലന്പ്. പുരുഷാധികാരത്തിന്‍റെ താരതമ്യമില്ലാത്ത ക്രൂരതയ് ക്കും, നെറികേടിനും പാത്രമായ ഒരു യുവതിയുടെ യാതനകളുടെയും, ചെറുത്തുനില്പ്പിന്‍റെയും കനൽക്കഥ.

പരന്പരാഗതവും വ്യക്തിഗതവും സാമൂഹികവുമായ മാനങ്ങളും മനുഷ്യാസ്തിത്വ പ്രഹേളികകളുമെല്ലാം ഉൾച്ചേരുന്ന അതിസങ്കീർണമായ കനൽച്ചിലന്പിനെ കനലാട്ടമാക്കി മാറ്റുന്ന ഡോ. രാജാവാര്യരുടെ വാക്കുകളിലേക്ക്...

""കനൽച്ചിലന്പ് കുറത്തി വൃത്തത്തിലാണ് കവി പ്രഭാവർമ എഴുതിയിരിക്കുന്നത്. എന്നാൽ ഈ കാവ്യാഖ്യായിക നാടക രൂപത്തിലാക്കുന്പോൾ രാജസ്ഥാൻ, ഒറീസ തുടങ്ങി ഉത്തരേന്ത്യൻ സംസ്കാരത്തിന്‍റെ താളമാണ് മനസിൽ വന്നത്. സംഗീതത്തിലൂടെ ഈ സാംസ്കാരിക താളത്തോടു നീതിപുലർത്തുവാനാണ് ശ്രമിച്ചിട്ടുള്ളതും.

ഭാരതത്തിന്‍റെ നാട്യ സംസ്കൃതിയുടെ അടിവേരുകളിൽ നിന്നുകൊണ്ട് നാടകം അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഗീതം, വാദ്യം, നൃത്തം എന്നിവയ്ക്ക് തുല്യപ്രാധാന്യം കൊടുത്താണ് അവതരണം. എല്ലാ പ്രായത്തിലുള്ളവർക്കും ആസ്വദിക്കുവാൻ പാകത്തിനാണ് നാടകം ഒരുക്കിയിട്ടുള്ളത്. അന്തർദേശീയ നാടകവേദികളിൽ അവതരിപ്പിക്കുവാൻ കഴിയുന്ന ശൈലി കൊണ്ടുവരാനും ശ്രമം നടത്തിയിട്ടുണ്ട്.''

പതിവ്രതയായ ഭാര്യയിൽ നിന്നും തുടങ്ങി അഭിസാരികയായും മരണം പോലും തള്ളിക്കളയുന്ന പാതി ഉടൽ വെന്ത വെറുമൊരു കച്ചവടച്ചരക്കായും പിന്നീട് പാൽക്കാരിയായും ജീവിക്കേണ്ടിവരുന്ന കനൽച്ചിലന്പിലെ നായികയ്ക്കു ജീവൻ നല്കുക എളുപ്പമല്ല. ഗിരിജ സുരേന്ദ്രൻ സംസാരിക്കുന്നു. ""എന്നെ സംബന്ധിച്ചിടത്തോളം വലിയ അഭിനയ സാധ്യതയുള്ള ഒരു കഥാപാത്രത്തെ ലഭിക്കുന്നു എന്നതാണ് പ്രധാനം.

കഥാപാത്രം എത്ര സങ്കീർണമാണ് എന്നതിനെ കുറിച്ചൊന്നും ഞാൻ ആലോചിക്കുന്നില്ല. എനിക്കു കഴിയുംവിധം കഥാപാത്രത്തെ പൂർണമാക്കുവാനുള്ള തയാറെടുപ്പിലാണിപ്പോൾ. നാടകാചാര്യൻ കാവാലം നാരായണപ്പണിക്കരുടെ തനതു നാടക ശൈലിയിലുള്ള നാടകം പോലെ, കഴന്പുള്ള ഒരു നാടകം രംഗത്ത് അവതരിപ്പിക്കണമെന്നത് വളരെക്കാലത്തെ സ്വപ്നമായിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠിച്ചിറങ്ങിയവരുമായി അതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

എന്നാൽ മനസിനോടുചേരുന്ന കഥകൾ കണ്ടെത്താനായില്ല. കവി പ്രഭാവർമയുടെ കനൽച്ചിലന്പിലൂടെ കടന്നുപോയപ്പോൾ എന്നിലെ നടി അന്വേഷിക്കുന്ന കഥ കണ്ടെത്തിയ അനുഭവമായിരുന്നു. ഡോ. രാജാവാര്യരുമായി കൂടിയാലോചിച്ച് മുന്നോട്ടു പോവുകയായിരുന്നു. എന്‍റെ മൂന്നാമത്തെ ഏകാംഗ നാടകമാണിത്. എന്നാൽ മുൻ നാടകങ്ങളിൽനിന്നും വ്യത്യസ്തമായ ശൈലിയിലാണ് കനലാട്ടം.''

കനൽച്ചിലന്പിനെ ഒരു ഏകപാത്ര നാടകമാക്കി എന്നതു കടലിനെ ചിപ്പിക്കുള്ളിൽ ഒതുക്കുന്നതു പോലെ ശ്രമകരമാണ്. ആ സാക്ഷാത്കാരത്തെക്കുറിച്ച് ഡോ. ടി. ആരോമൽ പറയുന്നു...
""ഏഴ് അധ്യായങ്ങളുള്ള കനൽച്ചിലന്പിലെ ഒരധ്യായം നാടകമാക്കി മാറ്റാം എന്ന ആലോചനയായിരുന്നു ആദ്യം. കാവ്യാഖ്യായിക വായിച്ചപ്പോൾ അതൊരു നൈരന്തര്യമായി അനുഭവപ്പെട്ടു.

നായികയുടെ സമസ്തത ഏഴധ്യായങ്ങളിലായി നിറഞ്ഞിരിക്കുകയാണ്. അതായത് ഒരടർത്തി മാറ്റൽ അസംഭവ്യമാകുന്നു. അതുകൊണ്ടു തന്നെ കാവ്യാഖ്യായികയുടെ പൂർണതയെ ഉൾക്കൊണ്ടു നാടകാവിഷ്ക്കാരം നടത്തുകയായിരുന്നു.

നായികയുടെ യൗവനം, വിവാഹം, മഹാരാജാവിനു അവളോടു തോന്നുന്ന മോഹം, പി ന്നീട് നായികയെ കൊണ്ടെത്തിക്കുന്ന നരകച്ചുഴികൾ അങ്ങനെ എല്ലാം നാടകത്തിൽ കടന്നു വരുന്നുണ്ട്. കനൽച്ചിലന്പിന്‍റെ തുടക്കത്തിലെ കുടമുടയലും ഏറ്റവുമൊടുവിലെ കുടം നിറയലും ഉൾപ്പെടുന്ന സമസ്യയും സമസ്യാപൂരണവും നാടകത്തിൽ പ്രതീകാത്മകമായി അവതരിപ്പിക്കുന്നുണ്ട്.