നന്തൻകോട് കൂട്ടക്കൊല: കുറ്റപത്രം വായിക്കുന്നതു മാറ്റി
Saturday, July 6, 2024 6:29 AM IST
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിൽ കുറ്റപത്രം വായിക്കുന്നതു മാറ്റിവച്ചു. ഫോറൻസിക് പരിശോധനാഫല റിപ്പോർട്ട് ഹാജരാക്കാത്തതിനാലാണ് മാറ്റിയത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണുകേസ് പരിഗണിക്കുന്നത്. പ്രതി കേഡൽ ജിൻസണ്‍ രാജയ്ക്കു വിചാരണ മനസിലാക്കുവാനുള്ള മാനസികാരോഗ്യം ഉണ്ടെന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.

ഇതേ തുടർന്നാണു വിചാരണ നടപടികൾ ആരംഭിക്കുവാനുള്ള പ്രാഥമിക നിയമ നടപടികളിലേക്കു കോടതി കടന്നത്. 2017 ഏപ്രിൽ എട്ടിനാണ് കേഡൽ ജിൻസണ്‍ രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവും അതിദാരുണമായി കൊല്ലപ്പെട്ടത്.


മുഖ്യപ്രതിയായ കേദലിനെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കുക, വീട് നശിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ൻസ് കോന്പൗണ്ടിലെ 117-ാം നന്പർ വീട്ടിലാണ് പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പദ്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.