റഫര്‍ ചെയ്യപ്പെട്ട രോഗി ആംബുലന്‍സില്‍ കിടന്നത് മൂന്നു മണിക്കൂർ: നെയ്യാറ്റിൻകരയിൽ സംഘർഷം
Saturday, July 6, 2024 6:30 AM IST
നെയ്യാറ്റിന്‍കര: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് തുടര്‍ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേയ് ക്ക് അയച്ച രോഗി ആംബുലന്‍സില്‍ കിടന്നത് മൂന്നുമണിക്കൂർ. ആശുപത്രി അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം. ആവശ്യത്തിനു കിടക്കയില്ലെന്ന ന്യായമാണ് അധികൃതര്‍ പറഞ്ഞതെന്നു രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

മലയിക്കട മഞ്ചവിളാകത്തില്‍ വിജയന്‍റെ ഭാര്യ സോമവല്ലിക്കാണ് കഴിഞ്ഞ ദിവസം രാത്രി ഈ ദുര്യോഗമുണ്ടായത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും റഫര്‍ ചെയ്ത രേഖകള്‍ പരിശോധിച്ച നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി അധികൃതര്‍ കിടക്കയില്ലെന്ന കാരണം അറിയിക്കുകയും പാറശാല ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്യുക യായിരുന്നു.


പാറശാല ആശുപത്രിയില്‍ പോകാന്‍ തയാറാകാഞ്ഞതിനാല്‍ നെയ്യാറ്റിന്‍കര ആശുപത്രിയിലെ ഡോക്ടര്‍മാരാരും രോഗിയെ പരിശോധിക്കാന്‍ എത്തിയില്ലെന്നും പറയുന്നു. രോഗിയുടെ ബന്ധുക്കളും മറ്റും ബഹളമുണ്ടാക്കിയപ്പോള്‍ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. രോഗിയുടെ ബന്ധുക്കള്‍ കെ. ആന്‍സലന്‍ എംഎല്‍എയെ നേരില്‍ക്കണ്ട് കാര്യം പറഞ്ഞ പ്പോൾ അദ്ദേഹം ആശുപത്രിയില്‍ ബന്ധപ്പെട്ട് വേണ്ട സൗകര്യം ചെയ്യാന്‍ നിര്‍ദേശിച്ചെങ്കിലും അവഗണനയായിരുന്നുവെന്നും ആരോപിക്കുന്നു.