ജനീവയിലെ വസതിയിൽ ജോലിക്കായി ഇന്ത്യയിൽനിന്നെത്തിച്ച മൂന്നു പേർക്ക് നാമമാത്ര വേതനം നല്കി, പാസ്പോർട്ട് പിടിച്ചുവച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഹിന്ദുജമാർക്കെതിരേ തെളിഞ്ഞത്. ജോലിക്കാർക്കു നല്കുന്നതിനേക്കാൾ തുക വളർത്തുനായയ്ക്കു ചെലവാക്കിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹിന്ദുജ കുടുംബത്തിന്റെ മൊത്തം ആസ്തി 3,700 കോടി ഡോളറാണ്. കേസിൽ അപ്പീൽ നല്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ അറിയിച്ചു. എഴുപതിനു മുകളിൽ പ്രായമുള്ള പ്രകാശ്-കമൽ ഹിന്ദുജമാർ വിചാരണയ്ക്കു ഹാജരായിരുന്നില്ല. മകനും മരുമകളും വിധി കേൾക്കാനും ഉണ്ടായിരുന്നില്ല.