കഴിഞ്ഞ ആറിന് ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനിടെ ജക്കാര്‍ത്തയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തില്‍ വച്ച് ഈ പ്രതിമയുടെ ചെറുപതിപ്പ് ഫ്രാൻസിസ് മാർപാപ്പയെ കാണിക്കുകയും മാർപാപ്പ അത് ആശീര്‍വദിക്കുകയും ചെയ്തിരുന്നു.
പ്രതിമയ്ക്കു താഴെയായി ആലേഖനം ചെയ്ത പ്രാർഥനയില്‍ മാർപാപ്പയുടെ ഒപ്പും ചേര്‍ത്തിട്ടുണ്ട്. മേഡന്‍ അതിരൂപതയും സിബോള്‍ഗ രൂപതയും ഉള്‍പ്പെടുന്ന നോര്‍ത്ത് സുമാത്ര, ഇന്തോനേഷ്യയില്‍ ഏറ്റവും കൂടുതൽ ക്രൈസ്തവരുള്ള പ്രദേശങ്ങളിലൊന്നാണ്. ഇവിടുത്തെ 15 ദശലക്ഷം ജനസംഖ്യയില്‍ 1.1 ദശലക്ഷം കത്തോലിക്കരുണ്ട്. 4.01 ദശലക്ഷം പ്രോട്ടസ്റ്റന്റുകാരുമുണ്ട്.