മുതിർന്ന ഹിസ്ബുള്ള കമാൻഡറെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിലേക്ക് ഹിസ്ബുള്ള ഭീകരരും ഇന്നലെ റോക്കറ്റ് ആക്രമണം നടത്തി.
തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 558 ആയി. മരിച്ചവരിൽ 50 കുട്ടികളും 94 സ്ത്രീകളും ഉൾപ്പെടുന്നതായി ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 1,835 പേർക്കു പരിക്കേറ്റതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
മുന്നൂറിലേറെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണു മിസൈൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെട്ടെങ്കിലും കൊല്ലപ്പെട്ടവരിലേറെയും സാധാരണക്കാരാണെന്നാണ് ലബനൻ വ്യക്തമാക്കുന്നത്.