സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2022 ൽ പ്രസിഡന്റ് ഗോട്ടഭയ രാജപക്സെയെ അധികാരഭൃഷ്്ടനാക്കിയ കലാപത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ജനത ഇടതുപക്ഷത്തിനൊപ്പം നിന്നത്. 1987 ലെ ഇന്ത്യാ-ലങ്ക കരാർ ഉൾപ്പെടെ ജെവിപി ശക്തിയുക്തം എതിർത്തിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ദിസനായകെ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യയോടുള്ള പാർട്ടി നിലപാട് തിരുത്തി എന്നാണ് ഇതു വ്യക്തമാക്കുന്നത്.
സാന്പത്തിക പ്രതിസന്ധിയിൽനിന്ന് രാജ്യത്തെ കരകയറ്റുക എന്ന ദുഷ്കരദൗത്യമാണു പുതിയ പ്രസിഡന്റിന്റെ മുന്നിലുള്ളത്. ഇന്ത്യാ വിരുദ്ധ നിലപാടുകൾ മുഖമുദ്രയായിരുന്ന ജെവിപി 1990 കളുടെ അവസാനമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി സഹകരിച്ചുതുടങ്ങിയത്.