ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷത്തിന് ദശകങ്ങളുടെ പഴക്കമുണ്ടെങ്കിലും ഗാസയിൽ കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണമാണ് ഇപ്പോഴത്തെ സംഘർഷത്തിന് തുടക്കമിട്ടത്.
ഹിസ്ബുള്ളയ്ക്കെതിരേ സൈനികനടപടി അവസാനിപ്പിക്കില്ലെന്ന് യുഎന്നിൽ ഇസ്രയേൽ പറഞ്ഞതിനു പിന്നാലെയായിരുന്നു നസറുള്ളയുടെ വധത്തിൽ കലാശിച്ച ആക്രമണം. വ്യോമാക്രമണം ഇന്നലെയും ഇസ്രേലി സേന തുടർന്നു.
ലബനനിൽനിന്നുള്ള റോക്കറ്റ് ആക്രമണത്തെത്തുടർന്ന് ബെക്കാ താഴ്വര ലക്ഷ്യമിട്ട് മാത്രം പ്രതിരോധം തീർക്കുകയായിരുന്നുവെന്നാണ് ഇസ്രേലി സൈന്യം പറയുന്നത്. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ചയ്ക്കുശേഷം ഇസ്രേലി ആക്രമണത്തിൽ എണ്ണൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് ലബനൻ പറയുന്നത്.
മധ്യേഷ്യയിലെ സംഭവവികാസങ്ങൾ ആശങ്കാജനകമാണെന്ന് യുഎൻ പ്രതികരിച്ചു.