തെക്കൻ ഇറ്റലിയിലെ കലാബ്രിയയ്ക്കു സമീപമുണ്ടായ രണ്ടാമത്തെ അപകടത്തിൽ രക്ഷപ്പെടുത്തിയവരിൽ ഒരാൾ പിന്നീട് മരിക്കുകയായിരുന്നു. 66 പേരെ ഇവിടെ കാണാതായിട്ടുണ്ട്. ഇതിൽ 26 കുട്ടികൾ ഉൾപ്പെടുന്നു.
ചില കുഞ്ഞുങ്ങൾക്ക് മാസങ്ങളുടെ പ്രായമേ ഉള്ളൂ. തുർക്കിയിൽനിന്നു പുറപ്പെട്ട ബോട്ടിൽ അഫ്ഗാൻ പൗരന്മാരടക്കം ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയവരെ ഇറ്റാലിയൻ കോസ്റ്റ്ഗാർഡിനു കൈമാറി.