നിരീക്ഷണ കാമറ അന്ധനായി; ലക്ഷങ്ങൾ പാഴായി
Wednesday, May 1, 2024 1:51 AM IST
ചാവക്കാട്: അഞ്ചുംകൂടിയ കവലയിൽ ട്രാഫിക് ഐലന്‍റിനോടു ചേർന്നു സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറ അന്ധനായിട്ടു വർഷങ്ങൾ കഴിഞ്ഞു; തിരിഞ്ഞു നോക്കാൻ ആളില്ലാതെ കാറ്റിൽ ആടുകയാണ്. കെ.വി. അബ്ദുൽ ഖാദർ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 16 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക കാമറകൾ ചാവക്കാടിന്‍റെ വിവിധ ഭാഗങ്ങളിൽ ആറുവർഷം മുമ്പു സ്ഥാപിച്ചത്. തിരിയുന്നതുൾപ്പെടെ മൂന്നു കാമറ ചാവക്കാട് സെന്‍ററിൽ, ബീച്ച് റോഡിൽ രണ്ട്, പോസ്റ്റ് ഓഫിസ് കവലയിൽ രണ്ട്, താലൂക്ക് ഓഫീസ് പരിസരം തുടങ്ങിയ ഇടങ്ങളിലാണ് 360 ഡിഗ്രി തിരിയുന്ന നിരീക്ഷണ കാമറകൾ 18 എണ്ണം സ്ഥാപിച്ചത്.

നഗരത്തിൽ നടക്കുന്ന ചെറുതും വലുതുമായ സംഭവങ്ങൾ പോലീസ് സ്റ്റേഷനിൽ ഇരുന്ന് അവിടെത്തെ രണ്ട് മോണിറ്ററുകളിൽ കാണാവുന്ന സംവിധാനമാണ് ഒരുക്കിയിരുന്നത്. നഗരത്തിന്‍റെ ചലനം കാണാൻ സ്ഥാപിച്ച കാമറകൾ ആദ്യവും പിന്നീട് മോണിറ്ററുകളും ചലനമറ്റു.

കാമറ സ്ഥാപിച്ചത് എംഎൽഎ ഫണ്ടിൽനിന്നാണ്. പക്ഷേ, അതിന്‍റെ അറ്റകുറ്റപ്പണികൾ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഏതു വകുപ്പിനുവേണ്ടിയാണ് എംഎൽഎ ഫണ്ട് ഉപയോഗിച്ചതെങ്കിൽ അതിന്‍റെ അറ്റകുറ്റപ്പണികളും സംരക്ഷണവും അവരാണു നിർവഹിക്കേണ്ടത്. എന്നാൽ, പോലീസിന് ഇതേക്കുറിച്ച് അറിവില്ല. നഗരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ തുടർനടപടികൾ ഉടനെ സ്വീകരിക്കുന്നതിനു വേണ്ടിയാണു ലക്ഷകണക്കിനു രൂപ ചെലവഴിച്ചത്. ഏറ്റെടുക്കാൻ ആളില്ലാതെ അനാഥപ്രേതമായി പട്ടണത്തിന്‍റെ ഹൃദയഭാഗത്തും സമീപസ്ഥലങ്ങളിലും അവ തൂങ്ങിക്കിടക്കുന്നതാണ് നഗരത്തിലെ ഇപ്പോഴത്തെ നിരീക്ഷണം.