ഈരാറ്റുപേട്ട തേവരുപാറ കുടിവെള്ള പദ്ധതി: മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ് വാട്ടർ അഥോറിറ്റി അട്ടിമറിച്ചു
Monday, June 24, 2024 10:18 PM IST
ഈരാറ്റുപേട്ട: നഗരസഭയിലെ ശുദ്ധജലവിതരണ പദ്ധതിയായ തേവരുപാറ കുടിവെള്ള പദ്ധതി പുനരുദ്ധരിക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ് വാട്ടർ അഥോറിറ്റി അട്ടിമറിച്ചു.

ഈരാറ്റുപേട്ടയിലെയും  സമീപ പഞ്ചായത്തായ തീക്കോയിയിലെയും കുടിവെള്ളക്ഷാമത്തിനു പരിഹാരമായി 1970ലാണ് പദ്ധതിക്കു തുടക്കംകുറിച്ചത്. മീനച്ചിലാറ്റില്‍ ഈലക്കയത്ത്  മോട്ടോറും കിണറും സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്ത് ഉയര്‍ന്ന പ്രദേശമായ തേവരുപാറയിലെ ടാങ്കില്‍ ശേഖരിച്ച് വിതരണം ചെയ്യുകയായിരുന്നുപദ്ധതിയുടെ ലക്ഷ്യം. തുടക്കത്തില്‍ എണ്ണൂറോളം കണക്‌ഷനുകളും മുന്നൂറോളം പൊതുടാപ്പുകളും പദ്ധതിയില്‍ ഉണ്ടായിരുന്നു. കാലോചിതമായി അറ്റകുറ്റപ്പണികള്‍ നടത്താതെ വന്നതും വാട്ടർ അഥോറിറ്റിയുടെ അവഗണനയും കാരണം പദ്ധതിക്കു മുമ്പോട്ടുപോകാന്‍ കഴിഞ്ഞില്ല.

ആരോഗ്യപ്രശ്നം

2011ലുണ്ടായ വെള്ളപ്പൊക്കത്തിൽ ഈലക്കയം പമ്പ്ഹൗസും ലക്ഷങ്ങൾ വിലവരുന്ന മോട്ടോറുകളും ഒഴുകിപ്പോയി. ഇതുവരെയും പമ്പ്ഹൗസ് പുനഃസ്ഥാപിച്ചിട്ടില്ല. വെള്ളം പമ്പ് ചെയ്യുന്നത് ആറ്റുതീരത്ത് സ്ഥാപിച്ച മോട്ടോർ ഉപയോഗിച്ചു ശുദ്ധീകരണം നടത്താതെയാണ്. മഴക്കാലത്ത് ചെളിവെള്ളം കലർന്ന ജലവും വേനൽകാലത്ത് ദുർഗന്ധം വമിക്കുന്ന മലിനജലവുമാണ് ഗുണഭോക്താക്കൾക്കു നൽകുന്നത്. ഇതു പകർച്ചവ്യാധികൾ വർധിക്കാൻ കാരണമാകുമെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

അപകട മുന്നറിയിപ്പ്

തൂണുകൾ ദ്രവിച്ചതു കാരണം വാട്ടർടാങ്ക് നിലംപൊത്താറായി. തേവരുപാറ റോഡിന്‍റെ വശത്താണ് ടാങ്ക് സ്ഥിതി ചെയ്യുന്നത്. സമീപത്ത് വീടുകളുമുണ്ട്. വാട്ടർടാങ്ക് തകർന്നാൽ അപകടങ്ങൾക്കു സാധ്യതയുണ്ട്. ഇതു സംബന്ധിച്ച് വാട്ടർ അഥോറിറ്റിക്കും ജലവിഭവവകുപ്പിനും നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.

മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ

ജനകീയ വികസനഫോറം പ്രസിഡന്‍റ് മുഹമ്മദ് ഷെരീഫ് പൊന്തനാൽ, തേവരുപാറ കുടിവെള്ള പദ്ധതി പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ 2023 മേയ് മൂന്നിന് ഹർജി ന ൽകി. ഇതേത്തുടർന്ന് ഈ ഹർജിയിൽ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് മൂന്നു മാസത്തിനുള്ളിൽ പരാതിക്കാരനെ അറിയിക്കണമെന്നു സംസ്ഥാന വാട്ടർ അഥോറിറ്റി പാലാ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് 2023 ഒക്ടോബർ 17ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്‌ടിംഗ് ചെയർമാൻ കെ. ബൈജുനാഥ് ഉത്തരവ് നൽകിയിരുന്നു.

എന്നാൽ ഈ ഉത്തരവ് നൽകിയിട്ട് എട്ടുമാസം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് വാട്ടർ അഥോറിറ്റി പാലാ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ പക്കൽനിന്നു യാതൊരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നു മുഹമ്മദ് ഷെരീഫ് പറഞ്ഞു. തേവരുപാറ കുടിവെള്ള പദ്ധതി പുനരുദ്ധരിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.