ആക്രിക്കട ഉടമയെ ആക്രമിച്ചതായി പരാതി
Monday, June 24, 2024 7:11 AM IST
വൈക്കം: ആക്രിക്കടയിൽ വിൽക്കാൻ കൊണ്ടുവന്ന വയറിംഗ് സാധനങ്ങൾ എടുക്കാത്തതിൽ പ്രകോപിതരായി ആക്രി സാധനങ്ങൾ കൊണ്ടുവന്ന സംഘം സ്ഥാപനമുടമയെ മർദിച്ചതായി പരാതി. വൈപ്പിൻപടിയിൽ പ്രവര്‍ത്തിക്കുന്ന ആക്രിക്കട ഉടമയ്ക്കും കടയിലെ തൊഴിലാളിക്കും ആക്രമണത്തിൽ പരിക്കേറ്റു.

കടയിൽ ആദ്യം രണ്ടുപേര്‍ വയറിംഗ് സാധനങ്ങൾ വിൽക്കാനായി എത്തി. വയറിംഗ് സാധനങ്ങൾ കണ്ടു സംശയം തോന്നിയ കടയുടമ സാധനം വാങ്ങാൻ വിമുഖത കാട്ടിയപ്പോൾ തർക്കിച്ച് ഇറങ്ങിപ്പോയ ഇവർ പിന്നീട് കൂട്ടാളികളുമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് കടയുടമ പറഞ്ഞു. അക്രമികളിൽ ഒരാളെ ആക്രിക്കട ഉടമയുടെ നേതൃത്വത്തില്‍ തടഞ്ഞു പോലീസിനു കൈമാറി.

പോലീസ് നടത്തിയ പരിശോധനയില്‍ വയറിംഗ് സാധനങ്ങൾ മോഷണവസ്തുക്കളാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ഇവര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്.

ആക്രമണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗണ്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് പി. ശിവദാസ്, ജനറല്‍ സെക്രട്ടറി എം.ആര്‍. റെജി എന്നിവര്‍ പ്രതിഷേധിച്ചു.