ബസിൽനിന്നുവീണ് യുവതിക്ക് പരിക്കേറ്റ സംഭവം: ബസ് ജീവക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കും
Sunday, June 23, 2024 4:43 AM IST
കാഞ്ഞിരപ്പള്ളി: അങ്കണവാടി ജീവനക്കാരി ബസില്‍നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡ്രൈവരുടെയും കണ്ടക്ടരുടെയും ലൈസൻസ് വാങ്ങിവച്ചെന്നും ഇവരുടെ വിശദീകരണം ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്നും മോട്ടര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ചയാണ് പൊടിമറ്റം ചീരാംകുന്നേല്‍ സിജിമോള്‍ വര്‍ഗീസിന് (41) ബസില്‍നിന്ന് വീണ് തലയ്ക്ക് പരിക്കേല്‍ക്കുന്നത്. പാറത്തോട് ബസ് സ്റ്റോപ്പില്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ബസ് മുന്നോട്ടെടുത്തതിനെത്തുടർന്നു ബസില്‍നിന്ന് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് ബസ് ജീവനക്കാര്‍ യുവതിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.

അപകടസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. പഴൂമല അങ്കണവാടിയിലെ ഹെല്‍പ്പറായ സിജിമോള്‍ ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.