ഇഎസ്എ ഭൂപടം അന്തിമമായിട്ടില്ലെന്ന്
Sunday, September 29, 2024 5:11 AM IST
കോഴിക്കോട്: ഇക്കോളജിക്കൽ സെൻസിറ്റീവ് ഏരിയ (ഇഎസ്എ) സംബന്ധിച്ച് അന്തിമ ഭൂപടം ആയിട്ടില്ലെന്ന് കളക്ടര്‍ സ്നേഹിൽ കുമാർ സിംഗ് കളക്ട്രേറ്റിൽ നടന്ന ജില്ലാ അവലോകന യോഗത്തിൽ അറിയിച്ചു. ഇതു സംബന്ധിച്ചു കൂടുതലും കേട്ടുകേൾവികളാണ് പ്രചരിക്കുന്നത്. ഇഎസ്എ വിഷയത്തിൽ പഞ്ചായത്ത് പ്രസിഡന്‍റുമാർക്ക് ഇനിയും പരാതികൾ നൽകാമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (എൽആർ) പറഞ്ഞു.

കൂരാച്ചുണ്ട് പഞ്ചായത്തിൽ നിന്ന് ഇതുസംബന്ധിച്ച പരാതി സ്ഥലം എംഎൽഎ ചൂണ്ടിക്കാണിച്ചിരുന്നു.അതുപോലെ ഇഎസ്എയിൽ പരാതികൾ ഉള്ള വില്ലേജുകൾ ഉൾപ്പെടുന്ന പഞ്ചായത്തിലെ പ്രസിഡന്‍റുമാർ ഉടൻ തന്നെ പരാതി തദ്ദേശസ്വയംഭരണ വകുപ്പിലെ ജോ. ഡയറക്ടറുടെ ഓഫീസ് മുഖാന്തരം സമർപ്പിക്കണം.

ജില്ലയിലെ ഒന്പത് വില്ലേജുകൾ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ പ്രസിഡന്‍റുമാർ ഇഎസ്എ സംബന്ധിച്ച ആശങ്ക മാർച്ചിൽ വിളിച്ച യോഗത്തിൽ അറിയിച്ചതാണെന്നും ഇക്കാര്യത്തിൽ ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തണമെന്നും ലിന്‍റോ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

ദേശീയപാത വികസനത്തിന്‍റെ ഭാഗമായി മുക്കാളിയിലും പാലൊളിപ്പാലത്തും മണ്ണിടിഞ്ഞ് വീടുകൾ അപകടാവസ്ഥയിലായ വിഷയത്തിൽ രണ്ട് സ്ഥലങ്ങളിലും ഭൂമി ഏറ്റെടുക്കാൻ പദ്ധതിയില്ലെന്ന് ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചു.


രണ്ടിടത്തും റീറ്റെയിനിംഗ് മതിൽ കെട്ടി ഭൂമി സുരക്ഷിതമാക്കും. എന്നാൽ, മുക്കാളിയിലെ അഞ്ച് വീടുകൾ താമസിക്കാൻ സാധ്യമല്ലാത്ത വിധം അപകട ഭീതിയിലാണെന്നും ഈ വീട്ടുകാർ വാടകവീട്ടിൽ കഴിയുകയാണെന്നും കെ. കെ. രമ എംഎൽഎ ചൂണ്ടിക്കാട്ടി. തങ്ങളുടെ വീട് ഉൾപ്പെടെയുള്ള ഭൂമി ഏറ്റെടുക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.

ദേശീയപാത അഥോറിറ്റിയുടെ തീരുമാനം ഔദ്യോഗികമായി അറിയിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. കോഴിക്കോട് ചേവരമ്പലം ജംഗ്ഷൻ വീതി കൂട്ടാനുള്ള പദ്ധതിയുടെ അലൈൻമെന്‍റിന് അനുമതി ആയതായി പിഡബ്ല്യുഡി റോഡ് വിഭാഗം അറിയിച്ചു. കുന്നമംഗലം മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ ലിഫ്റ്റിന് ഒക്ടോബർ 15 നുള്ളിൽ വൈദ്യുതി കണക്‌ഷൻ നൽകുമെന്ന് കെഎസ്ഇബി അറിയിച്ചു.

വടകര-മാഹി കനാലിനായി ഭൂമി ഏറ്റെടുത്തതിൽ റീച്ച് ഒന്നിൽ 42 പേർക്ക് നഷ്ടപരിഹാര തുക പാസായതായി ഉദ്യോഗസ്ഥ അറിയിച്ചു. എന്നാൽ മൂന്ന് പേർക്ക് മാത്രമേ അക്കൗണ്ടിൽ പണം വന്നിട്ടുള്ളൂവെന്ന് കുറ്റ്യാടി എംഎൽഎ കെ .പി. കുഞ്ഞമ്മദ് കുട്ടി ചൂണ്ടിക്കാട്ടി.