റോഡ് തകർന്നിട്ട് നാളുകൾ; അധികൃതർക്കെതിരെ പ്രതിഷേധം
Wednesday, June 26, 2024 4:55 AM IST
മൂവാറ്റുപുഴ: നിരവധിയാളുകൾ സഞ്ചരിക്കുന്ന ആരക്കുഴ പഞ്ചായത്ത് ഒന്നാം വാർഡിൽ മധുരം ബേക്കറി - മടന്പുംചാലിൽ കടവ് റോഡ് തകർന്ന് തരിപ്പണമായിട്ട് നാളുകളേറെയായിട്ടും നടപടി സ്വീകരിക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം വ്യാപകം.

വിദ്യാർഥികളടക്കം നിരവധിപേർ കാൽനടയായും മറ്റും സഞ്ചരിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളോടടക്കം പലവട്ടം പരാതിപ്പെട്ടെങ്കിലും യാതൊരുനടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി കിടക്കുന്നതിനാൽ ഓട്ടോറിക്ഷകളൊന്നും ഓട്ടം വിളിച്ചാൽ വരാത്ത അവസ്ഥയാണ്. ഇതുമൂലം സാധാരണക്കാരായ ആളുകൾക്ക് ആശുപത്രിയിൽ പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്.

മഴക്കാലമായതോടെ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് കാൽനട യാത്ര വരെ ദുഃസഹമായിരിക്കുകയാണ്. അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്താനൊരുങ്ങുകയാണ് നാട്ടുകാർ.