പിഴയടച്ചിട്ടും മാലിന്യം പൊതുകാനയിലേക്ക് ; കളക്ടർ ഇടപെട്ടു
Tuesday, June 25, 2024 6:42 AM IST
ആലുവ: പതിനായിരം രൂപ പിഴയടച്ചിട്ടും പൊതുകാനയിലേക്ക് സെപ്റ്റിക് മാലിന്യം തുടർന്നും ഒഴുക്കുന്ന സംഭവത്തിൽ ജില്ലാ കളക്ടർ ഇടപെട്ടു. ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന താഹൂർ ലോഡ്ജിന്‍റെ പ്രവർത്തനം നിർത്തിവയ്ക്കാൻ നടപടികൾ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി എൻഫോഴ്സ്മെന്‍റ് വിഭാഗം ഇന്നലെ വൈകിട്ട് സ്ഥലത്തെത്തി പരിശോധന നടത്തി.

വ്യാപാരി ടോമി മാഞ്ഞൂരാൻ നൽകിയ പരാതിയിലാണ് ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ടത്. മാലിന്യം സംസ്കരിക്കാതെ തള്ളുന്നത് അംഗീകരിക്കാനാകില്ലെന്നും അടിയന്തര നടപടി എടുക്കാൻ നിർദേശം നൽകുകയുമായിരുന്നു. 10 വർഷത്തോളമായ പരാതിയിൽ ആലുവ നഗരസഭ മാലിന്യം പൊതു കാനയിലേക്ക് ഒഴുക്കിവിടുന്നത് തടയുന്നില്ലെന്ന് ആക്ഷേപിച്ചാണ് ടോമി കളക്ടർക്ക് ഇന്നലെ പരാതി നൽകിയത്.

രണ്ടാഴ്ച മുമ്പ് റെയിൽവേ സ്റ്റേഷൻ റോഡിലെ കാനകളിലേക്ക് നിരവധി സ്ഥാപനങ്ങൾ രഹസ്യ കുഴലുകൾ സ്ഥാപിച്ച് മാലിന്യം തള്ളുന്നതായി പൊതുമരാമത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ നോട്ടീസ് നൽകാനോ പിഴ ഈടാക്കാനോ ആലുവ നഗരസഭ തയാറാകുന്നില്ലെന്ന് ആരോപണമുണ്ട്.