മാടവന അപകടം: ജിജോയ്ക്ക് സഹപ്രവര്‍ത്തകരുടെ കണ്ണീർപ്പൂക്കൾ
Tuesday, June 25, 2024 6:59 AM IST
കൊച്ചി: ദേശീയപാതയില്‍ മാടവന ജംഗ്ഷനില്‍ ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വാഗമണ്‍ കോട്ടമല സ്വദേശി ജിജോ സെബാസ്റ്റ്യന് സഹപ്രവര്‍ത്തകരുടെ കണ്ണീരില്‍ കുതിര്‍ന്ന ആന്ത്യാഞ്ജലി.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം ഉച്ചയോടെ ജിജോ ജോലി ചെയ്തിരുന്ന എറണാകുളം ജയലക്ഷ്മി സില്‍ക്‌സ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. ജയലക്ഷ്മി സില്‍ക്‌സ് ഡയറക്ടര്‍മാരായ എന്‍. നാരായണ കമ്മത്ത്, എന്‍. ഗോവിന്ദ കമ്മത്ത്, എന്‍. സുജിത്ത് കമ്മത്ത് തുടങ്ങിയവരും സഹപ്രവര്‍ത്തകരും രാഷ്ട്രീയ, സാമൂഹ്യരംഗത്തെ നിരവധിപേരും ആദരാഞ്ജലി അര്‍പ്പിച്ചു.

തുടര്‍ന്ന് മൃതദേഹം വിലാപയാത്രയായി എറണാകുളത്തുനിന്ന് ജിജോയുടെ വീട്ടില്‍ എത്തിച്ചു.
മാതാപിതാക്കളും ഭാര്യയും മകളും കൂടെയുണ്ടായിരുന്നു. സംസ്‌കാരം ഇന്ന് ഉളുപ്പൂണി സെന്‍റ് അല്‍ഫോന്‍സ പള്ളിയിൽ നടക്കും.