ഇടക്കൊച്ചിയിൽ ഓവർ ഹെഡ് ടാങ്ക് പൂർത്തിയായി; ഇനി വേണ്ടത് ഭൂഗർഭ സംഭരണി
Tuesday, June 25, 2024 6:42 AM IST
പള്ളുരുത്തി: ഇടക്കൊച്ചി പ്രദേശത്തെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് വേണ്ടി വിഭാവനം ചെയ്ത കുടിവെള്ള ടാങ്കിന്‍റെ നിർമാണം പൂർത്തിയായി. കൊച്ചി നഗരസഭ പദ്ധതിയിലൂടെയാണ് നിർമാണം പൂർത്തിയാക്കിയത്. 13 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കുവാൻ സാധിക്കുന്ന ടാങ്കാണിത്.

നിലവിൽ ഓവർ ഹെഡ് ടാങ്കിനോട് ചേർന്ന് ഭൂഗർഭ ജലസംഭരണിയുടെ നിർമാണവും നഗരസഭ ഏറ്റെടുത്ത് പൂർത്തിയാക്കും. ഇതിനായി 2.5 കോടി രൂപ ചെലവാകും. നേരത്തെ സംസ്ഥാന സർക്കാർ ഭൂഗർഭ സംഭരണി പൂർത്തിയാക്കുന്നതിന് ടെണ്ടർ നടപടികൾ സ്വീകരിച്ചെങ്കിലും നിർമാണം മുന്നോട്ട് പോയില്ല.

ജനറം പദ്ധതിയുടെ ചെല്ലാനം ഭാഗത്തേക്ക് പോകുന്ന പൈപ്പിൽനിന്ന് അരൂർ വഴി ടാങ്കിൽ വെള്ളം എത്തിച്ചു വിതരണം ചെയ്യുന്നതാണ് പദ്ധതി. 2014ൽ കെ. ബാബു മന്ത്രിയായിരിക്കെയാണ് മൂന്ന് കോടി രൂപ ചെലവിട്ട് ഇടക്കൊച്ചിയിൽ ഇതിനുവേണ്ടി പൈപ്പ് ലൈൻ സ്ഥാപിച്ചത്. ഭൂഗർഭ സംഭരണി പൂർത്തിയാകുന്നതോടെ താഴെ ടാങ്കിൽ സംഭരിക്കുന്ന വെള്ളം ഓവർ ഹെഡ് ടാങ്കിലെത്തിച്ച് അവിടെനിന്ന് പമ്പിംഗ് നടത്താനാണ് ടാങ്ക് പൂർത്തീകരണത്തോടെ ലക്ഷ്യമിടുന്നത്.

ഭൂഗർഭ സംഭരണികൂടി പൂർത്തിയാകുന്നതോടെ ഇടക്കൊച്ചി, പെരുമ്പടപ്പ് മേഖലകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.