സ്വകാര്യ വ്യക്തി പോ ലിസിന്‍റെ സഹായത്തോ ടെ വഴിയടക്കാനെത്തി : പ്രതിഷേധവുമായി നാട്ടുകാര്‍
Wednesday, May 22, 2024 10:59 PM IST
തേവലക്കര : നടവഴി കെട്ടിയടക്കാന്‍ സ്വകാര്യ വ്യക്തി പോലിസുമായെത്തിയപ്പോള്‍ പ്രതിഷേധവുമായി വഴി അടക്കുന്നത് തടഞ്ഞ് നാട്ടുകാര്‍ രംഗത്തെത്തിയത് ഏറെ നേരം വാക്കേറ്റത്തിനിടയാക്കി.

തേവലക്കര അരിനല്ലൂര്‍ പടപ്പനാല്‍ കനാലിന്‍റെകിഴക്ക് ഭാഗത്തെ എട്ടോളം വീട്ടുകാരാണ് വഴിയടക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായെത്തിയത്.വര്‍ഷങ്ങളായി ഇവര്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വഴിയടച്ചാല്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും പെട്ടെന്ന് ഒരാള്‍ക്ക് സുഖമില്ലാതെ വന്നാല്‍ ആശുപത്രിയിലെത്തിക്കാന്‍ പോലും പറ്റാത്ത സാഹചര്യം ഉണ്ടാകുമെന്ന് പറഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്.

സ്വകാര്യ വ്യക്തി കോടതി ഉത്തരവിന്‍ പ്രകാരമാണ് വഴിയടക്കാനെത്തിയത്. തര്‍ക്കമുണ്ടാകും എന്ന് മനസിലാക്കിയകോടതിയിൽ നിന്നും എത്തിയ ഉദ്യോഗസ്ഥര്‍ ചവറ തെക്കുംഭാഗം പോലിസിന്‍റെസഹായം തേടുകയായിരുന്നു.വര്‍ഷങ്ങളായി തങ്ങള്‍ ഈ വഴി ഉപയോഗിക്കുകയാണന്നും ഇത് അടച്ചാല്‍ ഏതു വഴി പോകുമെന്നു പ്രതിഷേധക്കാർ എത്തിയ ഉദ്യോഗസ്ഥരോട് ചോദിച്ചു.തുടര്‍ന്ന് പോലിസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചത് പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റത്തിന് ഇടയായി.കോടതി ഉത്തരവ് പാലിക്കണമെന്നും സ്വകാര്യ വ്യക്തി പണം കൊടുത്ത് വാങ്ങിയ സ്ഥലത്താണ് മതില്‍ കെട്ടുന്നതെന്നും അതിനാല്‍ വഴി കെട്ടുന്നത് തടയരുതെന്നും പോലിസ് പറഞ്ഞിട്ടും വീട്ടുകാര്‍ തങ്ങള്‍ ഏത് വഴി പോകുമെന്ന് ചോദിച്ച് തടയുകയായിരുന്നു.

തുടര്‍ന്ന് പോലിസ് സ്ത്രീകളുള്‍പ്പെടെ നാല് പേരെ കസ്റ്റഡയിലെടുത്തു ജാമ്യത്തില്‍ വിട്ടയച്ചു.പ്രതിഷേധത്തെ തുടര്‍ന്ന് വഴിയടക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയി. എന്നാല്‍ വീണ്ടും വഴിയടക്കാന്‍ ഇവരെത്തിയാല്‍ തങ്ങള്‍ എന്തു ചെയ്യുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.