പാരിപ്പള്ളി മെഡിക്കൽ കോ ളജിൽ ഹൗസ് കീപ്പിംഗ് ജീവനക്കാർ പണിമുടക്കി
Wednesday, May 22, 2024 10:59 PM IST
ചാത്തന്നൂർ : പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് കീപ്പിംഗ് വിഭാഗം കരാർ തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി. കഴിഞ്ഞ രണ്ടുമാസത്തെ ശമ്പളകുടിശികആവശ്യപ്പെട്ടുകൊണ്ടാണ് തൊഴിലാളികൾ സമരത്തിനിറങ്ങിയത് .ഇന്നലെ രാവിലെ പത്തോടെയാണ് ബി എം എസിൽ അംഗമായ തൊഴിലാളികൾ ജോലി ബഹിഷ്‌കരിച്ചു കൊണ്ട് സൂചന പണിമുടക്ക് നടത്തിയത്. സമരം മെഡിക്കൽ കോളജ് ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തോടെ സമാപിച്ചു.

ബി എം എസ് ജില്ലാ വൈസ് പ്രസിഡന്‍റ് ശിവരാജൻ ഉത്ഘാടനം ചെയ്തു.ഹൗസ് കീപ്പിംഗ് യൂണിയൻ കൺവീനർ സ്മിത,ബിജെപി പാരിപ്പള്ളി മേഖല പ്രസിഡന്‍റ് സതീഷ്ചന്ദ്രൻ, ബി എം എസ് മേഖല ഭാരവാഹികളായ അരുൺസതീശൻ, ഉണ്ണി പാരിപ്പള്ളി, സുഗുണൻ, സജീവ് അച്ചൂസ് എന്നിവർ നേതൃത്വം നൽകി.

മെഡിക്കൽ കോളേജിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരുടെ ശബളം മുടങ്ങിയത് സർക്കാരിന്‍റെ അനാസ്ഥയാണെന്ന് ശിവരാജൻ ആരോപിച്ചു.

മെഡിക്കൽ കോളജിൽ ഏറ്റവും താഴെ തട്ടിലെ അവിഭാജ്യ ഘടകമാണ് ഹൗസ് കീപ്പിംഗ് വിഭാഗം . ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഇ വിഭാഗത്തിന്‍റെ ശമ്പളം നൽകാതെ ജോലി ചെയ്യിക്കുന്നത് നീതിക്ക് നിരക്കാത്തതാണ്.

കഴിഞ്ഞ കുറച്ചു മാസമായി കരാർ കമ്പനിയ്ക്ക് സർക്കാർ ഫണ്ട് നൽകിയിട്ടില്ല .അടിയന്തിരമായി ഫണ്ട് അനുവദിച്ചു കൊണ്ട് തൊഴിലാളികൾക്ക് നൽകാനുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് ശിവരാജൻ ആവശ്യപ്പെട്ടു.

സി ഐ ടി യു സമരം നടത്തി

ചാത്തന്നൂർ:ആശുപത്രി മാനേജ്മെന്‍റിനും സർക്കാരിനും എതിരെ സി ഐ ടി യുവും സമര രംഗതെത്തി. സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ള സി ഐ ടി യു നേതാക്കളുടെ നേതൃത്വത്തിലാണ് സൂചന പണിമുടക്ക് സമരം നടത്തിയത്.. മാനേജ് മെന്‍റിനെതിരെയും സർക്കാരിനെതിരെയും

മുദ്രാവാക്യങ്ങൾ മുഴക്കി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ പ്രകടനവും സമ്മേളനവും നടത്തിയാണ് സമരം അവസാനിപ്പിച്ചത്.