യൂക്കാലി പ്ലാന്‍റേഷന്‍ അനുവദിക്കില്ല: കര്‍ഷക കോ ണ്‍ഗ്രസ്
Wednesday, May 22, 2024 10:59 PM IST
അഞ്ചല്‍ : വന ഭൂമിയില്‍ യൂക്കാലി മരങ്ങള്‍ വീണ്ടും നട്ടുപിടിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള കര്‍ഷക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പശ്ചിമഘട്ട കര്‍ഷക ഗ്രാമങ്ങളില്‍ വന്യജീവികളുടെ സംഘര്‍ഷത്തിനും വരള്‍ച്ചയ്ക്കും ജലക്ഷാമത്തിനും കാരണമാകുന്ന യൂക്കാലി, അക്കേഷ്യ തോട്ടങ്ങള്‍ വീണ്ടും ആരംഭിക്കാനുള്ളവനം വകുപ്പ് നീക്കം റദ്ദ് ചെയ്യണം. കേരളത്തിന്‍റെ പരിസ്ഥിതിയെ തകിടംമറിക്കുന്ന വനം വകുപ്പ് തീരുമാനം കര്‍ഷക ദ്രോഹവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്.

ഇത്തരം വൃക്ഷങ്ങള്‍ ജനവാസ മേഖലയോട് ചേര്‍ന്നുള്ള വന പ്രദേശങ്ങളില്‍ നട്ടുപിടിപ്പിക്കുന്നത് വിലക്കിയ 2021 ലെ വനം നയത്തിന്‍റെ ലംഘനമാണ്. വനം വകുപ്പിന്‍റെ ഇപ്പോഴത്തെ നിലപാട് ധിക്കാരപരവും ജനവിരുദ്ധവുമാണ്. പരിസ്ഥിതി ദുരന്തത്തിന് കാരണമാകുന്ന ഇത്തരം മരങ്ങള്‍ നാട്ടുപിടിപ്പിക്കുന്നതുമൂലം നെല്‍വയലുകള്‍, നീരുറവകള്‍, കൈത്തോടുകള്‍ എന്നിവ വറ്റിപോവുകയാണ്. ഇത്തരത്തില്‍ ഗുരുതരമായ സ്ഥിതി വിശേഷങ്ങള്‍ നിലനില്‍ക്കുമ്പോള്‍ വനം വകുപ്പ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ദുരൂഹവും സംശയവും ഉളവാക്കുന്നതാണ്.

സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു ഉത്തരവ് പിന്‍വലിക്കണമെന്നും ഇല്ലാത്തപക്ഷം പ്രക്ഷോപ മാര്‍ഗങ്ങള്‍ ആലോചിക്കുമെന്നും കേരള കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിളക്കുപാറ ദാനിയേല്‍ പറഞ്ഞു.