ലൈഫ് ഭവന പദ്ധതി: നഗരസഭകളിലെ ഗോത്രവിഭാഗം ഗുണഭോക്താക്കൾക്ക് ആറു ലക്ഷം വീതം അനുവദിക്കണമെന്ന്
Sunday, September 29, 2024 6:03 AM IST
കൽപ്പറ്റ: ലൈഫ് ഭവന പദ്ധതിയിൽ പഞ്ചായത്തുകളിലേതുപോലെ നഗരസഭകളിലെ പട്ടികവർഗ ഗുണഭോക്താക്കൾക്കും ആറു ലക്ഷം രൂപ വീതം അനുവദിക്കണമെന്ന് മനുഷ്യാവകാശ ഉപഭോക്തൃ സംരംക്ഷണ സമിതി(എച്ച്ആർസിപിസി) സംസ്ഥാന പ്രസിഡന്‍റ് പി.ജെ. ജോണ്‍, വെള്ള സോമൻ, മാക്കമ്മ, രതിമോൾ ബാലൻ, സരിത ബൈജു എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ലൈഫ് പദ്ധതിയിൽ ഭവന നിർമാണത്തിന് നാലു ലക്ഷം രൂപ വീതമാണ് അനുവദിക്കുന്നത്. ഇത് നീതിനിഷേധമാണ്. ആറു ലക്ഷം രൂപ വീതം അനുവദിച്ചിട്ടും പഞ്ചായത്തുകളിൽ ഗുണഭോക്താക്കൾ ഭവന നിർമാണം പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുകയാണ്. ഈ സാഹചര്യത്തിൽ നഗരസഭകളിലെ ഗുണഭോക്താക്കൾക്ക് നൽകുന്ന നാല് ലക്ഷം രൂപ വീടുനിർമാണത്തിനു പര്യാപ്തമല്ല.


ഭവന നിർമാണത്തിനു തുക വർധിപ്പിക്കുന്നതിന് പട്ടികജാതി-വർഗ കമ്മീഷൻ, പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി എന്നിവർക്ക് എച്ച്ആർസിപിസി നിവേദനം നൽകിയതായും ജോണ്‍ പറഞ്ഞു.