മുഴുവൻ വ്യാപാരികളെയും ലൈസൻസ് എടുപ്പിക്കാൻ കൊടിയത്തൂർ പഞ്ചായത്ത്
Saturday, June 22, 2024 5:24 AM IST
മുക്കം: പഞ്ചായത്ത് പരിധിയിലെ മുഴുവൻ സ്ഥാപനങ്ങളെയും ലൈസൻസ് എടുപ്പിക്കാൻ പദ്ധതിയുമായി കൊടിയത്തൂർ പഞ്ചായത്ത്. ഇത് സംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി തുടങ്ങിയ സംഘടനകൾക്ക് പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ കത്ത് അയച്ചു.

പഞ്ചായത്ത് പരിധിയിൽ ആയിരത്തിൽപരം വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ ഉണ്ടന്നാണ് കണക്ക്. ഇതിൽ 400ൽ പരം സ്ഥാപനങ്ങൾ മാത്രമാണ് നിയമപരമായി ലൈസൻസ് എടുത്തു പ്രവർത്തിക്കുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് പഞ്ചായത്തിന്‍റെ നടപടി.

ജൂലൈ ഒന്ന് മുതൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾക്ക് പിഴ ചുമത്തുമെന്നും നിയമപരമായി ലൈസൻസ് എടുക്കുന്നതുവരെ സ്ഥാപനം അടച്ച് പൂട്ടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബു, ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ എന്നിവർ പറഞ്ഞു.