സർ കീയർ റോഡ്നി സ്റ്റാർമർ (61)
സർ കീയർ റോഡ്നി സ്റ്റാർമർ (61)
Saturday, July 6, 2024 12:15 AM IST
1962 സെപ്റ്റംബർ രണ്ടിന് ലണ്ടനിൽ ജനനം. 2015 മുതൽ ഹോൾബോണ്‍ ആൻഡ് പാൻക്രാസിൽനിന്ന് പാർലമെന്‍റ് അംഗം. എൻഎച്ച്എസ് ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റായ വിക്ടോറിയ അലക്സാണ്ടറാണു ഭാര്യ. രണ്ടു കുട്ടികൾ-ഒരാണും ഒരു പെണ്ണും. ആദ്യ കുട്ടി ജനിച്ച 2007ലായിരുന്നു ഇവരുടെ വിവാഹം.

സറെ കൗണ്ടിയിലെ ഓക്സ്റ്റഡിൽ കുട്ടിക്കാലം ചെലവഴിച്ച തന്‍റെ തൊഴിലാളിവർഗ പാരന്പര്യത്തെക്കുറിച്ച് സ്റ്റാർമർ ഇടയ്ക്കിടെ എടുത്തുപറയാറുണ്ട്. സ്റ്റാർമറുടെ പിതാവ് ടൂൾ മേക്കറായിരുന്നു, അമ്മ നഴ്സും. അത്യപൂർവമായ സ്റ്റിൽ എന്ന രോഗം ബാധിച്ചതിനെത്തുടർന്ന് അമ്മയ്ക്കു നടക്കാനും സംസാരിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടിരുന്നു.

റീറ്റ്ഗേറ്റ് ഗ്രാമർ സ്കൂളിൽ ചേർന്ന് രണ്ടു വർഷത്തിനുള്ളിൽ അത് സ്വകാര്യവത്കരിച്ചതോടെ, പ്രാദേശിക കൗണ്‍സിലാണ് 16-ാം വയസുവരെ സ്റ്റാർമറുടെ ഫീസടച്ചത്. ഇതിനുശേഷം ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിയമം പഠിക്കാൻ ചേർന്നതോടെ കുടുംബത്തിലെ ആദ്യ യൂണിവേഴ്സിറ്റി വിദ്യാർഥിയായി സ്റ്റാർമർ. തുടർന്ന് ഓക്സ്ഫഡിലും പഠിച്ചു. ഇക്കാലത്തുതന്നെ സ്റ്റാർമർ ലേബർ പാർട്ടി അംഗമായിരുന്നു.


1987ൽ അഭിഭാഷകനായി എൻറോൾ ചെയ്ത സ്റ്റാർമർ മനുഷ്യാവകാശ നിയമങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ജോലിയുടെ ഭാഗമായി ആഫ്രിക്കയിലേക്കും കരീബിയയിലേക്കും യാത്ര ചെയ്ത സ്റ്റാർമർ, വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തടവുകാർക്കായി വാദിച്ചു. തൊണ്ണൂറുകളുടെ അവസാനം, കുത്തകഭീമനായ മക്ഡൊണാൾഡ്സിന്‍റെ പരിസ്ഥിതിചൂഷണ നയങ്ങൾക്കെതിരേ പ്രതിഷേധിച്ചവർക്ക് സൗജന്യ നിയമസഹായം നൽകിയും സ്റ്റാർമർ ശ്രദ്ധ നേടി.

2008ൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഏറ്റവും മുതിർന്ന ക്രിമിനൽ പ്രോസിക്യൂട്ടർ പദവിയായ ഡയറക്ടർ ഓഫ് പബ്ലിക്‌ പ്രോസിക്യൂഷൻസ് പദവിയിൽ നിയമിക്കപ്പെട്ടു. 2020 മുതൽ പ്രതിപക്ഷ നേതൃസ്ഥാനവും വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.