കൊല്ലപ്പെട്ട സമേ അൽ സിറാജ് ആണ് ഹമാസ് പോളിറ്റ് ബ്യൂറോയിൽ സുരക്ഷാ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. സൗമി ഔദ ഹമാസിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയുടെ നേതാവായിരുന്നു.
ഒരു വർഷത്തോട് അടുക്കുന്ന ഗാസാ യുദ്ധത്തിൽ ഹമാസിന്റെ ഉന്നത നേതാക്കളിൽ ഭൂരിഭാഗത്തെയും ഇസ്രേലി സേന വധിച്ചുകഴിഞ്ഞു. ഗാസയിൽ 41,788 പലസ്തീനികളൊണ് ആകെ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും സാധാരണ ജനങ്ങളാണ്.