അതേസമയം, ഇസ്രയേലിനു കനത്ത തിരിച്ചടി നൽകാൻ കഴിഞ്ഞുവെന്നാണ് ഇറാന്റെ അവകാശവാദം. 90 ശതമാനം മിസൈലുകളും ലക്ഷ്യം കണ്ടെന്നും ഇറാൻ വാദിക്കുന്നു. ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ വധത്തിനു പകരംവീട്ടുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ചൊവ്വാഴ്ച ഇസ്രയേലിലേക്ക് 181 ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ പ്രയോഗിച്ചത്. ഇറാൻ തൊടുത്ത മിസൈലുകൾ മിക്കവയും പ്രതിരോധിച്ചത് അമേരിക്കൻ യുദ്ധക്കപ്പലുകളിലെ മിസൈൽവേധ സംവിധാനമാണെന്നു റിപ്പോർട്ടുണ്ട്.
ഇന്നലെ തെക്കൻ ലബനനിൽ ഇസ്രയേൽ-ഹിസ്ബുള്ള കരയുദ്ധം രൂക്ഷമായി. എട്ട് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു. ഇവരെല്ലാം 21-23 പ്രായത്തിലുള്ളവരാണ്. ലബനിൽ ആദ്യമായാണ് ഇസ്രേലി സൈനികർ കൊല്ലപ്പെടുന്നത്. ഇസ്രേലി സേന 400 മീറ്റർ ഉള്ളിലേക്കു പ്രവേശിച്ചെന്ന് ഹിസ്ബുള്ള സമ്മതിച്ചു. തെക്കൻ ലബബനിലെ 25 അതിർത്തിഗ്രാമങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇന്നലെ ഇസ്രേലി സേന ഉത്തരവിട്ടു.