ഇവിടെയും വീടിനു നേർക്കാണ് ആക്രമണമുണ്ടായത്.
തങ്ങൾ ഹമാസിനെയാണു ലക്ഷ്യമിടുന്നതെന്നും ഇവർ ജനവാസ മേഖലകളിൽ പ്രവർത്തിക്കുന്നതിനാലാണു സാധാരണക്കാർ കൊല്ലപ്പെടുന്നതെന്നും ഇസ്രയേൽ പറയുന്നു. യുദ്ധം ആരംഭിച്ചതിനു ശേഷം ഗാസയിൽ 41,615 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.