ഇതിനിടെ, ഇന്നലെ രാവിലെ ഹിസ്ബുള്ളകൾ ഇസ്രയേലിലേക്കു റോക്കറ്റുകളും ഡ്രോണും തൊടുത്തു. ഗലീലി, ഗോലാൻകുന്ന് മേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 75 റോക്കറ്റുകളാണു ഹിസ്ബുള്ളകൾ തൊടുത്തതെന്നും ഭൂരിഭാഗവും വെടിവച്ചിട്ടെന്നും ശേഷിക്കുന്നവ തുറന്ന സ്ഥലങ്ങളിലാണു പതിച്ചതെന്നും ഇസ്രയേൽ അറിയിച്ചു. ഇസ്രേലിഭാഗത്ത് ആൾനാശമില്ല.
തെക്കൻ ലബനനിൽ ജനങ്ങളെ ഒഴിപ്പിച്ചുമാറ്റുന്നതിനിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ലബനീസ് സേനാംഗം കൊല്ലപ്പെടുകയും റെഡ് ക്രോസിലെ നാലു ജീവനക്കാർക്കു പരിക്കേൽക്കുകയും ചെയ്തു.
ലബനീസ് സേനയുടെ അകന്പടിയിൽ ഗ്രാമത്തിൽനിന്ന് ഒഴിഞ്ഞുപോകുന്നവരുടെ വാഹനവ്യൂഹത്തെയാണ് ഇസ്രയേൽ ആക്രമിച്ചത്.