ഒരുകാലത്ത് ഇറാക്ക്, സിറിയ പ്രദേശങ്ങൾ നിയന്ത്രിച്ചിരുന്ന ഐഎസ് ഭീകരർ 2014ലാണ് വടക്കൻ ഇറാക്കിലെ സിൻജാറിൽ പാർത്തിരുന്ന യസീദി ന്യൂനപക്ഷങ്ങളെ ആക്രമിച്ചത്. മൂവായിരത്തിലധികം പുരുഷന്മാരെ വധിക്കുകയും ബാലികമാരും സ്ത്രീകളും അടക്കം ആറായിരം പേരെ തടവിലാക്കുകയും ചെയ്തു. ഇവരെ പലരെയും വിൽക്കുകയും അടിമകളാക്കുകയാണു ചെയ്തത്. 3500 പേരെ രക്ഷിക്കാൻ കഴിഞ്ഞതായി ഇറാക്കി അധികൃതർ പറഞ്ഞു. ഫൗസിയയെ ഐഎസ് ഭീകരർ ഗാസയിലെ ഭീകരന് വിറ്റതാണെന്നു കരുതുന്നു.