ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഇസ്രയേൽ നൽകുന്ന വിവരം. ഭൂരിഭാഗം മിസൈലുകളും ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് നശിപ്പിക്കപ്പെട്ടെങ്കിലും ചിലത് ചെറിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി മേജർ ജനറൽ പാട്രിക് എസ്. റൈഡർ പറഞ്ഞു. എന്നാൽ ഇറാന്റെ ആക്രമണത്തിൽ ബൈഡൻ ഭരണകൂടത്തെ കുറ്റപ്പെടുത്തി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.
ലോകത്തെ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുകയാണു ബൈഡൻ ഭരണകൂടമെന്നു ട്രംപ് വിമർശിച്ചു. എന്താണ് സംഭവിക്കുന്നതെന്നു ബൈഡനോ കമലയ്ക്കോ അറിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.