വടക്കൻ നഗരമായ പാജുവിലെ ഒരു ഗാരേജിൽനിന്ന് ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നിനാണ് യുവാവ് ബസ് മോഷ്ടിച്ചത്. അരമണിക്കൂറിനുശേഷം പിടിക്കപ്പെടുകയും ചെയ്തു. ദിവസവേതനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
എഴുതപതിലധികം വർഷങ്ങൾക്കുമുമ്പ് കൊറിയൻ ഉപദ്വീപ് വിഭജിക്കപ്പെട്ടതിനുശേഷം ഏകദേശം 34,000 ഉത്തര കൊറിയക്കാർ ദക്ഷിണ കൊറിയയിലേക്ക് കൂറുമാറിയെങ്കിലും തിരികെ ഉത്തരകൊറിയയിലേക്കു മടങ്ങാൻ ശ്രമിക്കുന്നവർ വിരളമാണ്.