ഒഹായോയിലെ സ്പ്രിംഗ്ഫീല്‍ഡ് പ്രദേശത്ത് ഹെയ്തിയില്നിന്നുള്ള ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരുണ്ടെന്നും അവര്‍ പട്ടിയെയും പക്ഷികളെയും മറ്റും തിന്നുകയാണെന്നും മറ്റുമുള്ള ട്രംപിന്റെ ആരോപണങ്ങള്‍ ജെഡി വാന്‍സിനെ പ്രതിരോധത്തിലാക്കി. അവര്‍ നിയമപരമായി ഇവിടെ വന്നിട്ടുള്ളവരാണെന്ന് സിബിഎസ് ന്യൂസിന്റെ മോഡറേറ്റര്‍ ചൂണ്ടിക്കാട്ടി. ഫാക്ട് ചെക്കിംഗ് ഉണ്ടാകില്ലെന്ന വ്യവസ്ഥ പാലിക്കണമെന്ന് വാന്‍സ് പറഞ്ഞു. തര്‍ക്കം മൂത്തപ്പോള്‍ മൈക്ക് ഓഫ് ചെയ്യേണ്ടി വന്നു.
നിലവിലുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ പല നയങ്ങളും ടിം വാള്‍സിനെ വെള്ളംകുടിപ്പിച്ചു. സാമ്പത്തിക നയങ്ങള്‍, നാണ്യപ്പെരുപ്പം, നികുതിനിരക്ക്, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പ്രതിരോധത്തിലായിരുന്നു. ശതകോടീശ്വരനാണെങ്കിലും ഡോണള്‍ഡ് ട്രംപ് 15 വര്‍ഷമായി നികുതിയടച്ചിട്ടില്ലെന്നും രാജ്യത്തെ സാധാരണക്കാര്‍പോലും നികുതി അടയ്ക്കുന്നുണ്ടെന്നും ടിം വാള്‍സ് തിരിച്ചടിച്ചു. എല്ലാവര്ക്കും പ്രാപ്യമായ രീതിയില്‍ നികുതിഘടന പുനർനിര്‍ണയിക്കണം എന്നും കമല ഹാരിസ് എല്ലാം ചെലവേറിയതാക്കിയെന്നും നമുക്ക് താങ്ങാവുന്ന അമേരിക്ക ഉണ്ടാകണമെന്നും ജെഡി വാന്‍സ് ചൂണ്ടിക്കാട്ടി.