ആയിരക്കണക്കിന് അധിക സൈനികരെയും പീരങ്കികളും അതിർത്തിയിലേക്ക് അയച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിർത്തിയിലെ 24 ഗ്രാമങ്ങളിലെ ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. സംഘർഷം രൂക്ഷമായതോടെ ലക്ഷക്കണക്കിനാളുകൾ ഇതിനകം വീടുവിട്ട് പലായനം ചെയ്തിട്ടുണ്ട്.
തെക്കൻ ലബനനിൽ ഇസ്രയേൽ വ്യോമ, പീരങ്കി ആക്രമണങ്ങൾ തുടരുമ്പോൾ ഹിസ്ബുള്ള നൂറുകണക്കിന് റോക്കറ്റുകളും ഡ്രോണുകളും മിസൈലുകളും ഇസ്രയേലിനു നേർക്ക് തൊടുത്തു.
ലബനൻ അതിർത്തിയിൽനിന്നു പലായനം ചെയ്ത തങ്ങളുടെ പൗരന്മാർ വീടുകളിലേക്കു തിരിച്ചെത്തുന്നതുവരെ ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം തുടരുമെന്ന് ഇസ്രയേൽ അറിയിച്ചു.