‍യൂറോപ്പ് വലത്തേക്ക്‌, ബ്രിട്ടൻ ഇടത്തേക്ക്‌
‍യൂറോപ്പ് വലത്തേക്ക്‌, ബ്രിട്ടൻ ഇടത്തേക്ക്‌
Saturday, July 6, 2024 12:15 AM IST
ലണ്ടൻ: യൂറോപ്പ് തീവ്ര വലതുപക്ഷത്തിന്‍റെ പിടിയിലമരുന്ന സമയത്താണ് ബ്രിട്ടീഷ് ജനത തങ്ങളെ ഭരിക്കാനായി മധ്യ-ഇടതു നിലപാടുകൾ പുലർത്തുന്ന ലേബർ പാർട്ടിയെ തെരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ മാസത്തെ യൂറോപ്യൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വലതുപക്ഷ പാർട്ടികൾ ഗണ്യമായ നേട്ടമുണ്ടാക്കിയത്. ഇതേത്തുടർന്നാണ് ഫ്രാൻസിൽ പ്രസിഡന്‍റ് മക്രോൺ പാർലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. മക്രോണിന്‍റെ പ്രതീക്ഷകളെ തകിടംമറിച്ച് തീവ്രവലതുപക്ഷ നാഷണൽ റാലി പാർട്ടി ഫ്രാൻസിൽ വീണ്ടും ശക്തി തെളിയിക്കുകയാണുണ്ടായത്.

നെതർലാൻഡ്സിൽ തീവ്ര വലതുപക്ഷം ഉൾപ്പെട്ട സഖ്യം അധികാരത്തിലേറിയത് ദിവസങ്ങൾക്കു മുന്പാണ്. ഇറ്റലിയിൽ മുസോളിനിക്കു ശേഷം ആദ്യമായി തീവ്ര വലതുപക്ഷത്തിന്‍റെ ഭരണം നടക്കുന്നു.

സാന്പത്തികതളർച്ച, വലിയ തോതിലുള്ള കുടിയേറ്റം, ഊർജ വിലവർധന തുടങ്ങിയ കാര്യങ്ങളാണ് യൂറോപ്യൻ ജനതയെ തീവ്ര വലതുപക്ഷ പാർട്ടികളിലേക്ക് അടുപ്പിക്കുന്നതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇതേ സാഹചര്യങ്ങളെല്ലാം നിലനിൽക്കുന്ന ബ്രിട്ടനിലെ ജനത എന്തുകൊണ്ട് ഇടതുപക്ഷത്തെ തെരഞ്ഞെടുത്തുവെന്ന ചോദ്യം ഉയരുന്നു.


ബ്രിട്ടനിൽ വലതുപക്ഷം തളർന്നിട്ടില്ല എന്ന ഉത്തരമാണ് ഇതിനു നിരീക്ഷകർ നല്കുന്നത്. തീവ്ര വലതുപക്ഷ നിലപാടുകൾ പുലർത്തുന്ന റിഫോം പാർട്ടി ആദ്യമായി ജയിച്ചു. ഇതിന്‍റെ നേതാവ് നൈജൽ ഫരാഷ് അടക്കം നാലു പേരാണ് പാർലമെന്‍റിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. മുൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ചങ്ങാതിയായ ഫരാഷ് എട്ടാം തവണ മത്സരിച്ചാണ് ജയിച്ചിരിക്കുന്നത്.

നാലു സീറ്റേയുള്ളുവെങ്കിലും വോട്ട് വിഹിതത്തിൽ റിഫോം പാർട്ടി മൂന്നാമതാണ്. റിഫോം പാർട്ടി വോട്ട് പിടിച്ചതു മൂലമാണ് കൺസർവേറ്റീവ് പാർട്ടിക്കു പല സീറ്റുകളും നഷ്ടമായത്.

കൺസർവേറ്റീവും റിഫോമും ചേർന്നാൽ നാനൂറിലധികം സീറ്റുകൾ ലഭിച്ച ലേബറുകളേക്കാൾ വോട്ടുവിഹിതമുണ്ട്. നിലനിൽപ്പിനുവേണ്ടി കൺസർവേറ്റീവ് പാർട്ടി ഭാവിയിൽ തീവ്ര വലതുപക്ഷത്തേക്കു ചായാനുള്ള സാധ്യതയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.