ബ്രിട്ടനിൽ വലതുപക്ഷം തളർന്നിട്ടില്ല എന്ന ഉത്തരമാണ് ഇതിനു നിരീക്ഷകർ നല്കുന്നത്. തീവ്ര വലതുപക്ഷ നിലപാടുകൾ പുലർത്തുന്ന റിഫോം പാർട്ടി ആദ്യമായി ജയിച്ചു. ഇതിന്റെ നേതാവ് നൈജൽ ഫരാഷ് അടക്കം നാലു പേരാണ് പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചങ്ങാതിയായ ഫരാഷ് എട്ടാം തവണ മത്സരിച്ചാണ് ജയിച്ചിരിക്കുന്നത്.
നാലു സീറ്റേയുള്ളുവെങ്കിലും വോട്ട് വിഹിതത്തിൽ റിഫോം പാർട്ടി മൂന്നാമതാണ്. റിഫോം പാർട്ടി വോട്ട് പിടിച്ചതു മൂലമാണ് കൺസർവേറ്റീവ് പാർട്ടിക്കു പല സീറ്റുകളും നഷ്ടമായത്.
കൺസർവേറ്റീവും റിഫോമും ചേർന്നാൽ നാനൂറിലധികം സീറ്റുകൾ ലഭിച്ച ലേബറുകളേക്കാൾ വോട്ടുവിഹിതമുണ്ട്. നിലനിൽപ്പിനുവേണ്ടി കൺസർവേറ്റീവ് പാർട്ടി ഭാവിയിൽ തീവ്ര വലതുപക്ഷത്തേക്കു ചായാനുള്ള സാധ്യതയുണ്ട്.