ഒരിക്കൽ സാങ്കേതികവിദ്യയുടെ ശക്തികേന്ദ്രമായിരുന്നു ജപ്പാനെങ്കിലും അവിടത്തെ ജനങ്ങൾക്ക് മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള മടിയാണു ഫ്ലോപ്പി പോലുള്ള സംവിധാനങ്ങൾ തുടരാനിടയാക്കിയത്. ജാപ്പനീസ് ജനതയ്ക്ക് ഇ-മെയിലിനെക്കാൾ താത്പര്യം ഫാക്സ് മെഷീനാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
1960ൽ വികസിപ്പിച്ച ഫ്ലോപ്പി ഡിസ്കിൽ 1.44 എംബി ഡേറ്റ മാത്രമാണ് ശേഖരിക്കാനാവുക. 32 ജിബിയുടെ പെൻ ഡ്രൈവിലുള്ള ഡേറ്റകൾ കയറ്റാൻ 22,000 ഫ്ലോപ്പികൾ വേണ്ടിവരും. ശേഷി കൂടിയ സ്റ്റോറേജ് സംവിധാനങ്ങൾ വന്നതോടെ 1990കളിൽ ഫ്ലോപ്പിയുടെ ഉപയോഗം നിലച്ചുതുടങ്ങി. സോണി കന്പനി 2011 വരെ ഫ്ലോപ്പികൾ നിർമിച്ചിരുന്നു.