ട്രംപിനെ 47 ശതമാനം പേർ പിന്തുണച്ചപ്പോൾ കമല ഹാരിസിന് 45 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. സ്ത്രീവോട്ടർമാരിൽ 50 ശതമാനം പേരുടെ പിന്തുണ കമല ഹാരിസിനുണ്ട്.
എന്നാൽ, സ്ഥാനാർഥിയായി ബൈഡൻ എത്തുകയാണെങ്കിൽ ഡെമോക്രാറ്റുകൾക്ക് കിട്ടുന്ന സ്ത്രീവോട്ടർമാരുടെ പിന്തുണ 44 ശതമാനമായി ചുരുങ്ങും.
നേരത്തേ ട്രംപുമായുള്ള സംവാദത്തിനു ശേഷം ബൈഡൻ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽനിന്നു പിന്മാറണമെന്ന് ഡെമോക്രാറ്റുകൾക്കിടയിൽനിന്നുതന്നെ ആവശ്യമുയർന്നിരുന്നു.