ഒരു മാസത്തിനിടെ ജില്ലയിലെ റോഡുകളിൽ പൊലിഞ്ഞത് 18 ജീവൻ
Monday, June 24, 2024 5:32 AM IST
കൊച്ചി: ഒരു മാസത്തിനിടെ ജില്ലയില്‍ വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 18 പേര്‍ക്ക്. ഇക്കാലയളവില്‍ 28ഓളം പേര്‍ പരിക്കേറ്റ് ചികിത്സയും തേടി. അപകടങ്ങള്‍ കുറയ്ക്കുന്നതിന് പോലീസ് രാത്രികാല പരിശോധനകളടക്കം സംഘടിപ്പിക്കുമ്പോഴാണ് വാഹനാപകടങ്ങള്‍ക്ക് കുറവില്ലാത്ത്. നഗരത്തിന് പുറമേ എറണാകുളം റൂറലിലും അപകടങ്ങള്‍ വര്‍ധിക്കുകയാണ്. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് ഭൂരിഭാഗം അപകടങ്ങളിലും വില്ലന്‍.

അപകടങ്ങളില്‍ അകപ്പെടുന്നവയില്‍ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണെങ്കില്‍ അപകടം വരുത്തിവയ്ക്കുന്നത് വലിയ വാഹനങ്ങളും. അതിനിടെ മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്കും കുറവില്ല. പൊന്നുരുന്നി റെയില്‍വെ മേല്‍പാലത്തില്‍ അച്ഛന്‍റെയും മകന്‍റെയും ജീവനെടുത്തതും അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവറുടെ നിയമലംഘനമാണെന്നാണ് റിപ്പോര്‍ട്ട്.

സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡില്‍ പോത്ത് വട്ടം ചാടിയുണ്ടായ അപകടത്തില്‍ അടപത്തയിടെ ഒരു ഇരുചക്ര വാഹന യാത്രികന് ജീവന്‍ നഷ്ടമായിരുന്നു. റോഡുകളുടെ ശോച്യാവസ്ഥയും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. വരാപ്പുഴ പാലത്തില്‍ വച്ച് എതിരെ വന്ന നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു.

പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് പള്ളിപ്പടിക്ക് സമീപം ഇന്നോവ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവവുമുണ്ടായി. മലയാറ്റൂരില്‍ മകന്‍ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചത് കഴിഞ്ഞ മാസം 30 നാണ്.

കോതമംഗലത്ത് ലോറിയില്‍ തടികയറ്റുന്നതിനിടയിലേക്ക് ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ടുപേരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നെടുമ്പാശേരി അത്താണിയില്‍ സുഹൃത്തിനൊപ്പം ബൈക്കിന് പിന്നില്‍ സഞ്ചരിക്കുമ്പോള്‍ മീഡിയനിലിടിച്ച് റോഡില്‍ തെറിച്ച് വീണ് യുവാവ് മരിച്ചത്.

മൂവാറ്റുപുഴ കോതമംഗലം റോഡില്‍ പുതുപ്പാടിയില്‍ ബൈക്കും വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചത്. അമ്പാട്ടുകാവ് യൂടേണില്‍ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചതും കഴിഞ്ഞ ഒരുമാസത്തിനിടെയാണ്.

സിഗ്നലിന് പുല്ലുവില : കുതിച്ചുപാഞ്ഞ് വലിയ വാഹനങ്ങള്‍

പനങ്ങാട്: ജില്ലയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിനിടെ റോഡ് സിഗ്നലിന് വിലകല്‍പ്പിക്കാതെ വലിയ വാഹനങ്ങള്‍. ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ മാടവന സിഗ്ന ജംഗ്ഷനില്‍ ഇരുചക്രവാഹനങ്ങളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ സിഗ്നലിനായി കാത്തു നില്‍ക്കുന്നത് ജീവന്‍ പണയം വച്ചാണ്.

ദേശീയ പാതയിലൂടെ കുതിച്ചെത്തുന്ന വലിയ വാഹനങ്ങള്‍ ചെറുവാഹനങ്ങളെ ഭയപ്പെടുത്തും വിധമാണ് സിഗ്നലില്‍ ബ്രേക്ക് ചെയ്ത് നിറുത്തുന്നത്. സിഗ്നലില്‍ വാണിംഗ് ലൈറ്റ് തെളിഞ്ഞു കിടക്കുമ്പോഴും യാതൊരു കൂസലുമില്ലാതെയാണ് ടൂറിസ്റ്റ് ബസുകളുള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ജംഗ്ഷന്‍ കടന്നുപോകുന്നത്. ഒരേസമയം സിഗ്നലും പിന്നിലൂടെയെത്തുന്ന വലിയ വാഹനങ്ങളും നോക്കി ജംഗ്ഷന്‍ കടക്കേണ്ട അവസ്ഥയാണ് ചെറുവാഹനങ്ങള്‍ക്ക്.

സിഗ്നല്‍ ജംഗ്ഷന് മീറ്ററുകള്‍ക്ക് മുമ്പേ മുന്നറിയിപ്പ് ബോര്‍ഡുണ്ടെങ്കിലും വലിയ വാഹനങ്ങള്‍ ഇത് കണക്കാക്കാറില്ല. ഇന്നലെ പ്രദേശത്തുണ്ടായ അപകടത്തിലും വില്ലനായത് സിഗ്നല്‍ ശ്രദ്ധിക്കാതെ എത്തിയ ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗതയാണ്.