കള്ളവോട്ടുകൾ ചെയ്യാൻ സിപിഎം ശ്രമിച്ചു : ഡീൻ
Saturday, April 27, 2024 4:33 AM IST
മൂവാറ്റുപുഴ: തെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ടുകൾ ചെയ്യാൻ സിപിഎം ശ്രമിച്ചതായി യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ്. സിപിഎം കോട്ടകളിലാണ് കൂടുതൽ പ്രശ്നങ്ങൾ സംഭവിച്ചത്. ചക്കുവള്ളം പഞ്ചായത്തിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയെ കള്ള വോട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ പിടികൂടി.

ബൂത്ത് നന്പർ 77ൽ വോട്ട് ചെയ്ത ശേഷം ബൂത്ത് നന്പർ 80 ൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ യുഡിഎഫ് ബൂത്ത് എജന്‍റുമാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് പിടികൂടുകയായിരുന്നു.

കരിമണ്ണൂർ പഞ്ചായത്തിലെ 63,66 ബൂത്തുകളിലും കള്ളവോട്ട് ചെയ്തു. കല്ലൂർക്കാട് പഞ്ചായത്ത്, മുവാറ്റുപുഴ മണ്ഡലത്തിലെ മാറാടി പഞ്ചായത്തിലെ ബൂത്ത് നന്പർ 126 എന്നിവിടങ്ങളിലും കള്ളവോട്ട് നടന്നു.

തെരഞ്ഞെടുപ്പിൽ ജനവിധി എതിരാകുമെന്ന ഭയത്തിലാണ് സിപിഎം കള്ളവോട്ടിന് ശ്രമിച്ചതെന്ന് ഡീൻ പറഞ്ഞു. അറിയപ്പെടുന്ന നേതാക്കൾ തന്നെ കള്ളവോട്ട് ചെയ്യാൻ രംഗത്തിറങ്ങിയത് ജനാധിപത്യത്തിന് നാണക്കേടായെന്നും ഡീൻ ആരോപിച്ചു.

സിപിഎം ആസൂത്രിതമായിട്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. സിപിഎം ജില്ല, സംസ്ഥാന നേതൃത്വത്തിന് ഇതിൽ പങ്കുണ്ട്. കതിനാപ്പാറ പ്രദേശത്ത് കള്ളവോട്ട് ചെയ്യാനെത്തിയ വ്യക്തിയെ സിപിഎം പ്രവർത്തകരാണ് രക്ഷപ്പെടുത്തിയത്. കള്ളവോട്ട് സംബന്ധിച്ച് യുഡിഎഫ് പ്രിസൈഡിംഗ് ഓഫിസർക്ക് പരാതി നൽകിയിട്ടുണ്ട്.