കടലിൽ ചെറുമത്സ്യബന്ധനം : രണ്ടു ബോട്ടുകൾ പിടികൂടി, അഞ്ച് ലക്ഷം പിഴയീടാക്കി
Sunday, May 5, 2024 4:44 AM IST
വൈപ്പിൻ: കടലിൽ നിന്ന് ചട്ടവിരുദ്ധമായി മിനിമം ലീഗൽ സൈസിൽ കുറഞ്ഞ ചെറുമത്സ്യങ്ങളെ പിടികൂടിയ രണ്ട് മത്സ്യബന്ധനബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്‍റ് പിടികൂടി.

രണ്ടിനു രാത്രിയിൽ ഹാർബറുകൾ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ മുനമ്പം മാതൃകാ ഫിഷിംഗ് ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തിയിരുന്ന മിന്നൽ മാതാ, മുനമ്പം മിനി ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തിയിരുന്ന യേശുനാഥൻ എന്നീ ബോട്ടുകളാണ് ചെറുമത്സ്യങ്ങൾ സഹിതം പിടിയിലായത്.

പരിശോധനയിൽ രണ്ടുബോട്ടുകളിൽ നിന്നുമായി 4200 കിലോ ചെറിയ മീനുകളാണ് കണ്ടെത്തിയത്. ബോട്ടുകൾക്ക് രണ്ടിനും കൂടി അഞ്ചുലക്ഷം രൂപ പിഴയടപ്പിച്ചു. ബോട്ടിൽ ഉണ്ടായിരുന്ന വലിയ മത്സ്യങ്ങൾ കണ്ടുകെട്ടി ലേലം ചെയ്ത വകയിൽ 66850 രൂപ സർക്കാരിലേക്കടച്ചു. ചെറുമത്സ്യങ്ങൾ കടലിൽ തന്നെ നിക്ഷേപിക്കുകയും ചെയ്തു.

വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്‍റ് ഡയറക്ടർ പി. അനീഷ്, ഇൻസ്പെക്ടർ ഓഫ് ഗാർഡ് മഞ്ജിത് ലാൽ, സബ് ഇൻസ്പെക്ടർ ഓഫ് ഗാർഡ് സംഗീത് ജോബ്, ഷൈബിൻ, ജസ്റ്റിൻ, ഉദയരാജ്, മിഥുൻ , സജീഷ് എന്നിവരാണ് പരിശോധനാ ടീമിൽ ഉണ്ടായിരുന്നത്. ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ കെ. ബെൻസൺ തുടർനടപടികൾ സ്വീകരിച്ചു.