തരിശുപാടത്ത് രണ്ടാം വട്ടവും പൊന്നുവിളയിച്ച് യുവ കർഷകർ
Monday, May 6, 2024 4:24 AM IST
ആലുവ: കാൽനൂറ്റാണ്ടോളം തരിശായി കിടന്ന തുമ്പിച്ചാൽ, വട്ടച്ചാൽ 20 ഏക്കർ പാടശേഖരങ്ങളിൽ രണ്ടാം വട്ടവും പൊന്നുവിളയിച്ച് കുട്ടമശേരിയിലെ യുവ കർഷകർ. 2022ൽ ജില്ലാ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽപ്പെടുത്തി തുമ്പിച്ചാലും സമീപത്തെ തോടും ശുചീകരിച്ചതിനെ തുടർന്നാണ് യുവാക്കളുടെ നേതൃത്വത്തിൽ നെൽകൃഷി ചെയ്യാൻ മുന്നോട്ടുവന്നത്.

കഴിഞ്ഞ തവണത്തെപ്പോലെ കൊയ്ത്തുത്സവം നടത്തണമെന്നാഗ്രഹിച്ചിരുന്നെങ്കിലും അതിന് മുമ്പേ വേനൽമഴ ശക്തമായി പെയ്താൽ അധ്വാനം വിഫലമാകും. അതിനാൽ ഇന്നലെ മുതൽ കൊയ്ത്ത് ആരംഭിച്ചു. മഴപെയ്താൽ പെട്ടെന്ന് വെള്ളം കയറുന്ന പ്രദേശം കൂടിയാണ് തുമ്പിച്ചാൽ പാടം.

തുമ്പിച്ചാൽ പാടത്തെ10 ഏക്കറിൽ യുവ കർഷക ദമ്പതികളായ ശ്രീജേഷ്, ശ്രുതി എന്നിവരും കുശൻ, ധന്യ എന്നിവരുമാണ് കൃഷി ഇറക്കിയത്. വട്ടച്ചാൽ പാടത്ത് സൂര്യ പുരുഷ സഹായം അംഗങ്ങളായ ഷമീർ, അനിൽ, കുമാരൻ എന്നിവരുടെ നേതൃത്വത്തിലും കൃഷിയിറക്കി. കീഴ്മാട് പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും പൂർണ സഹകരണവും ഇവർക്ക് ലഭിച്ചു.

വർഷങ്ങളായി തരിശായി കിടന്നിരുന്ന തുമ്പിച്ചാൽ തടാകത്തോട് ചേർന്നുള്ള പാടങ്ങളിൽ കൃഷിക്കായി ഒരുക്കുക ഏറെ ബുദ്ധിമുട്ടായിരുന്നു എന്ന് യുവകർഷരിൽ ഒരാളായ ശ്രീജേഷ് പറഞ്ഞു. ട്രാക്ടർ ഉപയോഗിച്ച് നിലമൊരുക്കിയ ശേഷം ഞാറ് നട്ടാണ് ഇവിടെ കൃഷിയിറക്കിയത്. കഴിഞ്ഞ തവണത്തെ പോലെ തന്നെ നല്ല വിളവ് ലഭിച്ചതായി കർഷകർ പറഞ്ഞു.