അങ്കമാലി ശബരി റെയിൽവേ : പുതുക്കിയ എസ്റ്റിമേറ്റിന് മറുപടി നൽകുന്നില്ല
Sunday, May 5, 2024 4:33 AM IST
മൂവാറ്റുപുഴ: അങ്കമാലി ശബരി റെയിൽവേ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് സർക്കാർ മറുപടി നൽകിയില്ല.

റെയിൽവേ നിർമാണ വിഭാഗം ചീഫ് എൻജിനീയറുടെ കത്ത് ലഭിച്ചിട്ട് അഞ്ച് മാസം കഴിഞ്ഞു. മറുപടി നൽകാത്തതിൽ റെയിൽവേ ആക്ഷൻ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷൻ പ്രതിഷേധിച്ചു.

അങ്കമാലി ശബരി റെയിൽവേ പദ്ധതിയ്ക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കേരള റെയിൽ ഡവലപ്പ്മെന്‍റ് കോർപ്പറേഷൻ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. ദക്ഷിണ റെയിൽവേയുടെ ധനകാര്യ വിഭാഗം 3801 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് സംസ്ഥാന സർക്കാരിന് കൈമാറുകയുണ്ടായി. പകുതി ചെലവ് വഹിക്കാമെന്നും റീ അഷ്വറൻസ് നൽകണമെന്നും നിർദേശിച്ചാണ് റെയിൽവേ നിർമാണ വിഭാഗം ചീഫ് എൻജിനീയർ കത്ത് അയച്ചത്.

ഈ കത്തിന് അഞ്ചു മാസമായിട്ടും സർക്കാർ മറുപടി നൽകിയില്ല. 2015 ലും 2021 ലും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2016ൽ 50 കോടിയും 2021 ൽ 2000 കോടിയും വീതം സംസ്ഥാന ബജറ്റിൽ വകയിരുത്തി.

2023 മാർച്ചിൽ ശബരി റെയിൽവേ പദ്ധതിയുടെ നിർമാണ ചെലവ് പങ്കിടുന്നതിൽ സംസ്ഥാന സർക്കാർ ഉറച്ചു നിൽക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് അയച്ചിരുന്നു.

സർക്കാർ തലത്തിൽ പല തവണ ഫയൽ പരിശോധിച്ചിട്ടും ശബരി റെയിൽവേ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിൽ തീരുമാനമായില്ല. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൽ ഫയൽ വീണ്ടും ധനകാര്യ വകുപ്പിന് കൊടുക്കാൻ മാത്രം തീരുമാനിച്ചു.

പദ്ധതി പ്രകാരം 400 കോടി വീതം അഞ്ച് വർഷം സംസ്ഥാന വിഹിതം നൽകണം. ഉദ്യോഗസ്ഥർ ഫയൽ തട്ടികളിക്കുന്നതായി ശബരി റെയിൽവേ ആക്ഷൻ കൗണ്‍സിൽ സംസ്ഥാന ഫെഡറേഷൻ ആരോപിച്ചു.

ഭാരവാഹികളായ ഡിജോ കാപ്പൻ, മുൻ എംഎൽഎ ബാബു പോൾ, ജിജോ പനച്ചിനാനി, ആർ. മനോജ് പാലാ, അനിയൻ എരുമേലി, ജെയ്സണ്‍ മാന്തോട്ടം, അജി ബി. റാന്നി തുടങ്ങിയവർ പ്രസംഗിച്ചു.