കണ്ണാടിത്തോട്ടിൽ വീണ്ടും കാട്ടാനകൾ കൃഷി നശിപ്പിച്ചു
Tuesday, May 7, 2024 1:21 AM IST
ബന്തടുക്ക: വനാതിർത്തി ഗ്രാമങ്ങളായ കണ്ണാടിത്തോട്, മാണിമൂല, ചൂളങ്കല്ല് ഭാഗങ്ങളിൽ കാട്ടാനകൾ വീണ്ടും കൃഷി നശിപ്പിച്ചു. കണ്ണാടിത്തോട്ടിലെ അഷ്റഫിന്‍റെ കൃഷിയിടത്തിൽ തെങ്ങുകൾ ചുവടോടെ മറിച്ചിട്ടു. കമുകുകളും വാഴകളും പിച്ചിച്ചീന്തി. റബർ മരങ്ങൾ പോലും ഒടിച്ചിട്ടു. ജലസേചന പൈപ്പുകളും നശിപ്പിച്ചു.

മൂന്ന് ആനകളടങ്ങിയ കൂട്ടമാണ് ജനവാസകേന്ദ്രങ്ങളിലെത്തിയതെന്ന് നാട്ടുകാർ പറയുന്നു. തൊട്ടുകിടക്കുന്ന കർണാടക വനത്തിൽ നിന്നും ഇറങ്ങിവരുന്ന കാട്ടാനകൾ കൃഷിയിടങ്ങളിൽ തേർവാഴ്ച നടത്തി തിരിച്ചുപോവുകയാണ്.

ജനവാസകേന്ദ്രത്തിനു സമീപത്തെ വനാതിർത്തി മേഖലയിൽ മൃഗങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാനായി കർണാടക വനംവകുപ്പ് കുളം കുഴിച്ചതാണ് വിനയായത്. വെള്ളം കിട്ടുന്ന സ്ഥലമായതോടെ ഇവിടെ തമ്പടിച്ച കാട്ടാനകൾ തരംകിട്ടുമ്പോഴെല്ലാം ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുകയാണ്.

നേരത്തേ അത്രയൊന്നും കാട്ടാനശല്യമില്ലാതിരുന്ന മേഖലയായതിനാൽ ഇവിടെ വനാതിർത്തിയിൽ കാര്യമായ സുരക്ഷാവേലികളോ കിടങ്ങുകളോ നിർമിച്ചിട്ടില്ല.

ഇപ്പോൾ ആനയെ ഭയന്ന് പകൽസമയത്തുപോലും വീട്ടിൽ നിന്ന് പുറത്തിറങ്ങാനാകാത്ത നിലയാണ്. വനത്തോടു ചേർന്നു കിടക്കുന്ന ചൂളങ്കല്ല് പട്ടികവർഗ കോളനിയിലെ ജനങ്ങൾ ഭീതിയോടെയാണ് ഓരോ രാത്രിയും തള്ളിനീക്കുന്നത്.

വനത്തിലെ കുളത്തിനു സമീപത്തുനിന്ന് ആനകളുടെ ചിന്നംവിളി മിക്ക സമയങ്ങളിലും കേൾക്കാം. പന്തങ്ങൾ കത്തിച്ചുവച്ചും തകരപ്പാട്ടകൾ കൊട്ടി ശബ്ദമുണ്ടാക്കിയുമാണ് കോളനി നിവാസികൾ പിടിച്ചുനില്ക്കുന്നത്.