കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഗൃഹനാഥൻ മരിച്ചു
Sunday, May 5, 2024 11:25 PM IST
പോത്താനിക്കാട്: വീട്ടുമുറ്റത്തെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഗൃഹനാഥൻ ശ്വാസം കിട്ടാതെ വെള്ളത്തിൽ വീണ് മരിച്ചു. വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡ് കുടമുണ്ട ചാപ്പലിന് സമീപം കുളന്പേപടിയിൽ പുഞ്ചക്കുഴി വീട്ടിൽ ശശിയാണ് (58) മരിച്ചത്. 25 അടി ആഴമുള്ള കിണറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മൂന്നടിയോളം വെള്ളവുമുണ്ടായിരുന്നു.

കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ശ്വാസം കിട്ടാതെ വരികയും തുടർന്ന് വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു. സമീപവാസികൾ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഇവർക്കും ശ്വാസംമുട്ട് അനുഭവപ്പെട്ടതോടെ കോതമംഗലം അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ പി.എം. റഷീദിന്‍റെ നേതൃത്വത്തിലാണ് ശശിയെ കിണറിനുള്ളിൽ നിന്നു പുറത്തെടുത്തത്. ഉടൻ കോതമംഗലം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് നാലിന് ഒക്കൽ എസ്എൻഡിപി ശ്മശാനത്തിൽ നടത്തും. ഭാര്യ: സുമതി. മക്കൾ: അഞ്ജന, അംജിത. മരുമകൻ: ബിനി.

ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എം. അനിൽകുമാർ, സേനാംഗങ്ങളായ വി.എം. ഷാജി, ആർ.എച്ച്. വൈശാഖ്, വിഷ്ണു മോഹൻ, എം.ആർ. അനുരാജ്, ബേസിൽ ഷാജി, രാമചന്ദ്രൻ നായർ എന്നിവരാണ് അഗ്നിരക്ഷാ സേനാ സംഘത്തിലുണ്ടായിരുന്നത്.